മണിപ്പൂരിൽ ഇന്ത്യ ഇല്ലാതാകുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ ഇരുന്ന് തമാശ പറഞ്ഞ് ഊറിച്ചിരിക്കുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രണ്ടു മണിക്കൂർ ചിരിച്ചും തമാശ പറഞ്ഞും മുദ്രാവാക്യങ്ങൾ ഉയർത്തിയുമൊക്കെ സംസാരിക്കുന്നത് ഞാൻ കണ്ടു. മണിപ്പൂര്‍ കത്തിക്കൊണ്ടിരിക്കുന്നതിനെ കുറിച്ചാണ് ചര്‍ച്ച. പ്രധാനമന്ത്രിക്ക് അതറിഞ്ഞ ഭാവംപോലും ഇല്ല എന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാന്‍ നരേന്ദ്രമോദിക്ക് താത്പര്യം ഇല്ല. സൈന്യത്തിന് രണ്ട് ദിവസത്തിൽ അവസാനിപ്പിക്കാമായിരുന്ന പ്രശ്നമായിരുന്നു. മണിപ്പൂരിൽ കുട്ടികൾ മരിക്കുന്നു, സ്ത്രീകൾ പീഡനത്തിന് ഇരയാകുന്നുവെന്നൊക്കെ പറയുമ്പോൾ പ്രധാനമന്ത്രി ചിരിക്കുകയും തമാശ പറയുകയുമാണ്. ഇത് പ്രധാനമന്ത്രിക്ക് യോജിച്ചതല്ല. കോൺഗ്രസോ ഞാനോ അല്ല വിഷയം, മണിപ്പൂരാണ്. രാജ്യം തേങ്ങുമ്പോള്‍ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള ഇത്തരം പ്രവർത്തനങ്ങൾ ദൗർഭാഗ്യകരമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മണിപ്പൂരിൽ കണ്ടതും കേട്ടതും താൻ മുൻപ് എവിടെയും കേട്ടിട്ടില്ല. മെയ്തെയ് വിഭാഗത്തിൽ ഉള്ളവരെ കാണാൻ പോയപ്പോൾ അവർ തനിക്കൊപ്പമുള്ള കുകി വിഭാഗത്തെ കൊണ്ട് വരരുത് എന്ന് ആവശ്യപ്പെട്ടു. കുകി വിഭാഗക്കാരുടെ നിലപാടും ഇത് തന്നെയായിരുന്നു. മണിപ്പൂർ ഇന്നൊരു സംസ്ഥാനമല്ലെന്നും രണ്ടായി വിഭജിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദി ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവായി മാത്രം മാറിയാണ് പാർലമെന്റിൽ സംസാരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി 'ഭാരത് മാതാ' എന്ന വാക്ക് പാർലമെന്റ് രേഖകളിൽ നിന്ന് നീക്കം ചെയ്തു.
മോദി 2024-ൽ പ്രധാനമന്ത്രി ആകുമോ ഇല്ലയോ എന്നതല്ല കാര്യം. മണിപ്പൂരിൽ കലാപം നടക്കുകയാണ്. ആയുധങ്ങൾ കൊള്ളയടിക്കപ്പെട്ടു. സ്ത്രീകളും കുട്ടികളും വേട്ടയാടപ്പെടുന്നു. തീയും പുകയും പടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇത് നടക്കട്ടെയെന്നാണോ അമിത് ഷാ പറയുന്നത്? തീ കത്തട്ടെയെന്നാണോ മോദിയും പറയുന്നത്?
മിസോറമിൽ കോൺഗ്രസ് കാലത്ത് വ്യോമാക്രമണം നടന്നുവെന്നത് തെറ്റായ കാര്യമാണെന്നും അങ്ങനെയൊന്ന് ഒരിക്കലും കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.