ജനീവ: കഴിഞ്ഞ വര്‍ഷം ലോകത്ത് 78. 3 കോടി ജനങ്ങള്‍ പട്ടിണിയിലായിരുന്നു എന്ന് ഐക്യരാഷ്ട്ര സഭ. പട്ടിണിമൂലം പതിനഞ്ചു (14. 8) കോടിയോളം കുട്ടികളുടെ വളര്‍ച്ച മുരടിച്ചുപോയതായും ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ലോകത്താകെ ഇരുന്നൂറ്റി നാല്‍പ്പത് കോടി മനുഷ്യര്‍ക്ക് സ്ഥിരമായി ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞതേയില്ല എന്ന് യു എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലോക ജനസംഖ്യയുടെ നാല്‍പ്പത്തി രണ്ട് ശതമാനം പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞിട്ടില്ല. ആഫ്രിക്ക, പശ്ചിമേഷ്യ, കരീബിയ എന്നിവിടങ്ങളില്‍ ആഗോള ശരാശരിയുടെ ഇരട്ടിയിലധികമാണ് പട്ടിണിക്കാര്‍. ഈ മൂന്ന് റീജിയണുകളിലും ആകെ ജനസംഖ്യയുടെ ഇരുപത് ശതമാനവും പട്ടിണിയിലാണ് എന്നും ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.