ചെന്നൈ: കേന്ദ്രസർക്കാർ വീണ്ടും ഉയർത്തിക്കൊണ്ടുവരുന്ന ഏക സിവിൽ കോഡിനെതിരെ വിമര്‍ശനമുന്നയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഏക സിവില്‍ കോഡ് ജനങ്ങളെ ഭിന്നിപ്പിക്കുമെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. പാട്നയിലെ പ്രതിപക്ഷയോഗം മോദിയെ പരിഭ്രാന്തനാക്കി. മണിപ്പൂർ കത്തുമ്പോഴും മോദി തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. രാജ്യത്തെ സമാധാനം നശിപ്പിച്ച് തെരഞ്ഞെടുപ്പ് വിജയിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയെ ജനം പാഠം പഠിപ്പിക്കും. പ്രധാനമന്ത്രിക്ക് ചരിത്രം അറിയില്ല. ഡിഎംകെ കുടുംബ പാർട്ടി തന്നെയാണ്. തമിഴ്നാടും തമിഴ് ജനതയുമാണ് കരുണാനിധിയുടെ കുടുംബമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസം ഭോപാലിൽ നടന്ന സമ്മേളനത്തിലാണു ഡിഎംകെ ഒരു കുടംബ പാർട്ടിയാണെന്ന ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചത്.