കൊച്ചി: എ ഐ ക്യാമറ ഇടപാടില്‍ സര്‍ക്കാരിന് തിരിച്ചടി. കേസ് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നാണ് കോടതിയുടെ പ്രാഥമിക നിരീക്ഷണം. എ ഐ ക്യാമറ ഇടപാടിലെ മുഴുവന്‍ നടപടികളും പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി പറഞ്ഞു. ഹര്‍ജിക്കാരായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ ഉദ്ദേശശുദ്ധിയെ അംഗീകരിക്കുന്നുവെന്നും കോടതി പറഞ്ഞു. എസ് വി ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
എ ഐ ക്യമറ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പരിശോധിക്കുമെന്നും കരാറുകാര്‍ക്ക് പണം നല്‍കുന്നതടക്കമുളള കാര്യങ്ങള്‍ ഇനി കോടതിയുടെ അനുമതിയില്ലാതെ ചെയ്യരുതെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ക്യാമറ വിവാദവുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കോടതി രണ്ടാഴ്ച്ച സമയം അനുവദിച്ചു. മൂന്നാഴ്ച്ചകള്‍ക്കുശേഷം ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എ ഐ ക്യാമറ അഴിമതി കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും ഭരണതലത്തിലെ ഉന്നതരുടെ പങ്ക് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവും രമേശ് ചെന്നിത്തലയും ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. എ ഐ ക്യാമറകള്‍ ഉപയോഗിച്ചുളള നിരീക്ഷണം സ്വകാര്യതയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.