ഡൽഹി: ബിജെപി ഇനിയും അധികാരത്തിൽ വന്നാൽ നരേന്ദ്രമോദി സമ്പൂർണ്ണ ഏകാധിപതിയാകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. 2024-ലെ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ പിന്നീട് രാജ്യത്ത് തെരഞ്ഞെടുപ്പുകളുണ്ടാകില്ലെന്നും നരേന്ദ്രമോദി 'നരേന്ദ്ര പുടിനാ'യി മാറുമെന്നും ഭഗവന്ത് മൻ പറഞ്ഞു. ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ മഹാറാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'2024-ലെ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ പിന്നെ ഇന്ത്യയിൽ തെരഞ്ഞെടുപ്പുകളുണ്ടാകില്ല. നരേന്ദ്രമോദി 'നരേന്ദ്ര പുടിൻ' ആകും. ഇപ്പോൾ തന്നെ മോദി സ്വയം സ്വേച്ഛാധിപതിയെപ്പോലെയാണ് പെരുമാറുന്നത്. വീണ്ടും അധികാരത്തിൽവന്നാൽ അദ്ദേഹം സമ്പൂർണ്ണ ഏകാധിപതിയായി മാറും. ബിജെപി നേതാക്കൾ മോദിയെ ഇന്ത്യയുടെ ചക്രവർത്തിയായി കണക്കാക്കിത്തുടങ്ങി. രാജ്യത്തെ 140 കോടി ജനങ്ങളും ശ്രമിച്ചാൽ നമുക്ക് ഇന്ത്യയെ രക്ഷിക്കാനാകും'- ഭഗവന്ത് മൻ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബിജെപി ഇന്ത്യയെ മതത്തിന്റെ പേരിൽ വിഭജിക്കുകയാണെന്നും ഹിന്ദുരാഷ്ട്രം സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ഭഗവന്ത് മൻ നേരത്തെ പറഞ്ഞിരുന്നു. ബിജെപിയുടെ ഇത്തരം നടപടികൾ രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.