ഡല്‍ഹി: ആദ്യകാല വാര്‍ത്ത അവതാരക ഗീതാഞ്ജലി അയ്യർ അന്തരിച്ചു. 71 വയസായിരുന്നു. രാവിലെ നടക്കാന്‍ പോയി വീട്ടിലേക്ക് മടങ്ങി എത്തിയ ഗീതാഞ്ജലി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ആദ്യത്തെ ഇംഗ്ലീഷ് വാര്‍ത്താ അവതാരകരില്‍ മുൻ നിരക്കാരിയായിരുന്ന ഗീതാഞ്ജലി അയ്യര്‍ മൂന്ന് പതിറ്റാണ്ടോളം ദൂരദര്‍ശന്‍റെ ഭാഗമായിരുന്നു. മികച്ച വാര്‍ത്താ അവതാരകയ്ക്കുള്ള അവാര്‍ഡ് നാലു തവണ കരസ്ഥമാക്കിയിട്ടുണ്ട്.
കൊല്‍ക്കത്ത ലൊറെന്റോ കോളജ്, നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1989ല്‍ മികച്ച പ്രവര്‍ത്തനത്തിന് ഇന്ദിരാ ഗാന്ധി പ്രിയദര്‍ശിനി അവാര്‍ഡും ഗീതാഞ്ജലി അയ്യരെ തേടിയെത്തിയിരുന്നു. വാർത്താ അവതാരക എന്നതിനപ്പുറം കോർപറേറ്റ് കമ്മ്യൂണിക്കേഷന്‍, ഗവണ്‍മെന്‍റ് ലെയന്‍സ്, മാര്‍ക്കറ്റിംഗ് മേഖലയിലും തിളങ്ങിയിരുന്നു. കൂടാതെ "ഖന്ദാൻ" എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ പല്ലവി അയ്യർ, ശേഖര്‍ അയ്യര്‍, റുസ്തം അയ്യര്‍ എന്നിവരാണ് മക്കള്‍.