തിരുവനന്തപുരം: ഡൽഹിയിലെ കേരളാ സർക്കാരിന്റെ പ്രതിനിധി കെ വി തോമസിന് ഓണറേറിയം പ്രഖ്യാപിച്ചു. ശമ്പളത്തിനും അലവൻസുകൾക്കും പകരം പ്രതിമാസം ഒരുലക്ഷം രൂപ ഓണറേറിയം നൽകാനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. രണ്ട് അസിസ്റ്റന്റുമാർ, ഒരു ഓഫീസ് അറ്റൻഡന്റ്, ഒരു ഡ്രൈവർ എന്നിവരെ നിയമിക്കാനും അനുമതി നൽകി. തനിക്ക് ശമ്പളം വേണ്ടെന്നും ഓണറേറിയം അനുവദിച്ചാൽ മതിയെന്നും വ്യക്തമാക്കി കെ വി തോമസ് സർക്കാരിന് കത്തയച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോൺഗ്രസ് പുറത്താക്കിയ കെ വി തോമസിനെ ക്യാബിനറ്റ് റാങ്കോടെയാണ് പ്രത്യേക പ്രതിനിധിയായി സർക്കാർ നിയമിച്ചത്. ഡൽഹി കേരളാ ഹൗസിലാണ് കെ വി തോമസിന്റെ ഓഫീസ്. സാധാരണ അടിസ്ഥാന ശമ്പളം, ഡിഎ, എച്ച് ആർ എ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ശമ്പളം. സേവനത്തിന് പ്രതിഫലമായി നിശ്ചിത തുക അനുവദിക്കുന്നതിനെ ഓണറേറിയം എന്ന് പറയുന്നു. കോൺഗ്രസ് വിലക്ക് ലംഘിച്ച് കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതോടെയാണ് കെ വി തോമസിനെ പാർട്ടി പുറത്താക്കിയത്.