ഡല്‍ഹി: റിസര്‍വ് ബാങ്ക് പിന്‍വലിച്ച 2000 രൂപയുടെ നോട്ട് മാറ്റിക്കിട്ടാന്‍ തിരിച്ചറിയല്‍ കാര്‍ഡിന്‍റെ ആവശ്യമില്ലെന്ന് എസ് ബി ഐ വ്യക്തമാക്കിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരം. 2000രൂപയുടെ നോട്ട് ആരാണ് ഉപയോഗിക്കുക എന്ന് എല്ലാവര്ക്കും അറിയാം. 7 വര്‍ഷങ്ങള്‍ക്ക് ശേഷം മണ്ടന്‍ തീരുമാനം പിന്‍വലിച്ചതില്‍ സന്തോഷമുണ്ടെന്നും പി ചിദംബരം പറഞ്ഞു. 2000 രൂപ നോട്ടുകൾ മാറുന്നതിന് തിരിച്ചറിയൽ രേഖയോ ഫോമുകളോ തെളിവുകളോ ആവശ്യമില്ലെന്ന് ബാങ്കുകൾ വ്യക്തമാക്കി. ഇതോടെ കള്ളപ്പണം കണ്ടെത്താനാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതെന്ന ബിജെപിയുടെ വാദം പൊളിഞ്ഞുവെന്നും പി ചിദംബരം കൂട്ടിച്ചേര്‍ത്തു.
"സാധാരണക്കാരുടെ പക്കൽ 2000 രൂപ നോട്ടുകളില്ല. 2016-ൽ ഇത് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ അവർ അത് ഒഴിവാക്കി. ദൈനംദിന അവശ്യത്തിന് ഈ നോട്ട് ഉപയോഗിക്കാന്‍ സാധ്യമായിരുന്നില്ല. ആരാണ് 2000 രൂപ നോട്ടുകൾ ഉപയോഗിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. ഒരു തിരിച്ചറിയല്‍ കാര്‍ഡും ആവശ്യമില്ലെങ്കില്‍ കള്ളപ്പണം കൈവശമുള്ള ആര്‍ക്കും സുരക്ഷിതമായി നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കും. 2000 രൂപ നോട്ട് 2016-ലെ ഒരു വിഡ്ഢിത്തമായിരുന്നു. 7 വർഷങ്ങൾക്ക് ശേഷമെങ്കിലും ഈ വിഡ്ഢിത്തം പിൻവലിക്കുന്നതിൽ സന്തോഷമുണ്ടെന്നും" ചിദംബരം ട്വീറ്റ് ചെയ്തു.
അതേസമയം, 2000 രൂപയുടെ നോട്ടുകള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. നിരോധിച്ച 2000 രൂപയുടെ നോട്ട് കൈവശമുള്ളവര്‍ക്ക് സെപ്റ്റംബര്‍ 30വരെ ഉപയോഗിക്കാന്‍ സാധിക്കും. മേയ് 23 മുതൽ 2000 നോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യമൊരുക്കുമെന്നും ആര്‍ ബി ഐ അറിയിച്ചു. നിലവിൽ ഇന്ത്യൻ വിപണിയിലുള്ളത് 3.62 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ട് മാത്രമാണ്. മുൻപുണ്ടായിരുന്ന 2000 രൂപ നോട്ടുകൾ ഘട്ടംഘട്ടമായി പിൻവലിച്ചിരുന്നു.
2016 -ന്‍റെ അവസാനമാണ് രാജ്യത്ത് 2000 രൂപ നോട്ടുകൾ അച്ചടിച്ച് വിപണിയിലിറക്കിയത്. അതിന് ശേഷം ഈ കറൻസി റിസർവ് ബാങ്ക് അച്ചടിച്ചിരുന്നില്ല. ക്രമേണ 2000 രൂപ നോട്ട് പിൻവലിക്കുമെന്ന വിലയിരുത്തലുകൾ സാമ്പത്തിക വിദഗ്ദ്ധർ വളരെ മുൻപ് തന്നെ നടത്തിയിരുന്നു.