ഡല്‍ഹി: പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. മെയ് 28-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. പ്രധാനമന്ത്രിക്ക് പൊങ്ങച്ചം കാണിക്കാനുളള പദ്ധതിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്നാണ് കോണ്‍ഗ്രസുള്‍പ്പെടെയുളള പ്രതിപക്ഷ പാര്‍ട്ടികളുടെ വിമർശനം.
രാജ്യത്തിന്റെ പൊതുസ്വത്തായ പാര്‍ലമെന്റ് മന്ദിരത്തെ പ്രധാനമന്ത്രിയുടെ സംഭാവന എന്ന നിലയ്ക്കാണ് ബിജെപി അവതരിപ്പിക്കുന്നതെന്നും രാഷ്ട്രത്തിന്റെ മേധാവിയായ രാഷ്ട്രപതിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്യേണ്ടതെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോക്‌സഭാ സ്പീക്കറോ രാജ്യസഭാ ചെയര്‍മാനോ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാത്തത് എന്തുകൊണ്ടാണ് എന്നാണ് എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഒവൈസി ചോദിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സവര്‍ക്കറുടെ ജന്മദിനമായ മെയ് 28-നാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തുന്നത്. അതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. അതിനുപിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.