ഡല്‍ഹി: ആം ആദ്മി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയുടെ ജുഡിഷ്യല്‍ കസ്റ്റഡി നീട്ടി. മേയ് 12 വരെയാണ് കസ്റ്റഡി നീട്ടിയത്. ഡല്‍ഹി റോസ് അവന്യൂ കോടതിയുടെതാണ് വിധി. മദ്യനയ അഴിമതി കേസിൽ സിസോദിയയെ പ്രതിചേർത്ത് സിബിഐ കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഭാരത് രാഷ്ട്ര സമിതി നേതാവ് കെ. കവിതയുടെ ഓഡിറ്റർ ബുച്ചി ബാബു, അർജുൻ പാണ്ഡ, അമൻദീപ് ധാൽ എന്നിവരുടെ പേരും പ്രതിപട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 26- നാണ് ഇദ്ദേഹത്തെ സി ബി ഐ അറസ്റ്റ് ചെയ്തത്. മദ്യനയം പുനഃക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളില്‍ നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്നാണ് മനീഷ് സിസോദിയക്കെതിരെയുള്ള ആരോപണം. കേസ് സിബിഐ അന്വേഷിക്കണമെന്ന് ഡല്‍ഹി ഗവര്‍ണര്‍ ലഫ്. ഗവര്‍ണര്‍ വി കെ സക്‌സേന നിര്‍ദേശിക്കുകയായിരുന്നു. ഇതിനു പിന്നാലെ സിബിഐ ഉദ്യോഗസ്ഥര്‍ സിസോദിയയുടെ വീട്ടില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.