ബംഗളുരു: ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് കേസുമായി ബന്ധപ്പെട്ട് പുതിയ തെളിവുകൾ ലഭിച്ചതുകൊണ്ടാവാമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ പറഞ്ഞു. ഇത് നേരത്തെ തന്നെ നടക്കുന്ന കേസാണ് എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
പുൽവാമ സംഭവവുമായി ബന്ധപ്പെട്ട് സത്യപാൽ മാലിക്ക് കേന്ദ്ര സർക്കാരിനെതിരെ നടത്തിയ വെളിപ്പെടുത്തലുകളാണ് ദ്രുതഗതിയിൽ അദ്ദേഹത്തിനെതിരെ സിബിഐ നടപടികൾ ആരംഭിക്കാൻ കാരണമെന്ന് പ്രതിപക്ഷത്തെ നേതാക്കളും ചില മാധ്യമങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് അമിത് ഷാ പറഞ്ഞു. കേന്ദ്ര സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും മറച്ചുവെക്കാനില്ലെന്നും അമിത് ഷാ കുട്ടിച്ചേർത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പുൽവാമ സംഭവത്തിൽ കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രിയേയും രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് ജമ്മു കാശ്മീർ മുൻ ഗവർണറായ സത്യപാൽ മാലിക്കിനെതിരെ സിബിഐ നോട്ടീസയച്ചത്. ജമ്മു കാശ്മീരിലെ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളെ സംബസിച്ച ചോദ്യം ചെയ്യലിനാണ് സത്യപാൽ മാലിക്കിനെ ഇപ്പോൾ സി ബി ഐ വിളിപ്പിച്ചിരിക്കുന്നത്.