ബംഗളുരു: ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജഗദീഷ് ഷെട്ടാര്‍ പാര്‍ട്ടിയില്‍ നിന്നും പ്രാഥമിക അംഗത്വം രാജിവെച്ചിരുന്നു. ഇന്ന് രാവിലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതായി ജഗദീഷ് ഷെട്ടാര്‍ അറിയിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ജഗദീഷ് ഷെട്ടാർ രാജിവെച്ചത്. തനിക്ക് സീറ്റ് നിഷേധിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് ബിജെപി 20 മുതല്‍ 25 വരെ സീറ്റില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഷെട്ടാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സീറ്റ് നല്‍കില്ലെന്ന നിലപാടില്‍ പാര്‍ട്ടി നേതൃത്വം ഉറച്ചുനിന്നതോടെയാണ് ജഗദീഷ് ഷെട്ടാർ പാര്‍ട്ടി വിട്ടത്.
കര്‍ണാടക രാഷ്ട്രീയത്തിലെ കരുത്തനായ നേതാവാണ് ജഗദീഷ് ഷെട്ടാർ. ആറ് തവണ എംഎൽഎയും സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ പ്രതിപക്ഷ നേതാവുമായിരുന്നു ജഗദീഷ് ഷെട്ടാർ. പിന്നീട് മുഖ്യമന്ത്രിയാവുകയും ചെയ്തു. ലിംഗായത്ത് സമുദായത്തിൽ നിർണായക സ്വാധീനമുള്ള ഷെട്ടര്‍ പാര്‍ട്ടി വിട്ടത് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷര്‍ വിലയിരുത്തുന്നത്.