ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപി സ്ഥാനാര്‍ഥി പട്ടിക വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത തുടരുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക വൈകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കഴിഞ്ഞ തവണ സര്‍ക്കാര്‍ രൂപികരണത്തിനായി കൂറുമാറിയെത്തിവര്‍ക്ക് സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ബിജെപിയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തത്. കേന്ദ്ര സമിതി യോഗത്തിന് ശേഷവും സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാന്‍ സാധിക്കാത്തതിനാല്‍ പുതിയ പട്ടിക തയ്യാറാക്കാന്‍ ബിജെപി ഒരുങ്ങുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജെ ഡി എസ് സ്ഥാനാര്‍ഥി പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കും. അതേസമയം, കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും കെപിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാറും ഉള്‍ക്കൊള്ളുന്ന 124 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്ത് വന്നത്. സിദ്ധരാമയ്യ വരുണയില്‍ നിന്നാണ് ഇത്തവണ ജനവിധി തേടുക. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ കനകപുരയില്‍ തന്നെ വീണ്ടും മത്സരിക്കും. തിരഞ്ഞെടുപ്പിനു മുന്നോടിയായി 130 സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിച്ചിരുന്നു. ഇതില്‍ 124 പേരുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.