ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ക്രിസ്ത്യന്‍ പള്ളി സന്ദര്‍ശനത്തിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവും എം പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. മോദിയുടെ പള്ളി സന്ദര്‍ശനം കുതന്ത്രമോ അതോ പ്രീണനമോയെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തത്. മോദി തന്‍റെ പ്രവര്‍ത്തിയിലൂടെ ഹിന്ദുത്വ പ്രത്യേയ ശാസ്ത്രം കടപമാണെന്ന് കാണിച്ചുവെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. ഈസ്റ്റർ ദിനത്തിൽ ദില്ലിയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിലാണ് മോദി സന്ദർനം നടത്തിയത്. ദേവാലയത്തിൽ ഇരുപത് മിനിറ്റ് ചെലവഴിച്ച പ്രധാനമന്ത്രി അവിടെയുള്ള വിശ്വാസികൾക്ക് ഈസ്റ്റർ ആശംസ നേരുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മോദിക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയത്.
'ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്ത്യന്‍ പള്ളികള്‍ സന്ദര്‍ശിച്ചത് ആദരവുകൊണ്ടാണോ? അതോ തന്ത്രപരമായ നീക്കത്തിന്‍റെ ഭാഗമായതുകൊണ്ടാണോ? മറ്റ് മതവിഭാഗങ്ങളെ ചേര്‍ത്തുപിടിക്കുന്നതില്‍ തനിക്ക് വിയോജിപ്പില്ല. കാരണം വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവരുമായി തനിക്ക് സൗഹൃദങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഒരു മത ഭ്രാന്തനാകാന്‍ സാധിക്കില്ല. എന്നാൽ, മോദിയുടെ പ്രവൃത്തിയിലൂടെ ഹിന്ദുത്വ പ്രത്യയശാസ്ത്രം കപടമാണെന്നും പ്രീണനമാണെന്നുമുള്ള തോന്നലാണുണ്ടാക്കുന്നത്' - സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.