മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട് പരിഹാസവുമായി ബന്ധപ്പെട്ട് ശിവസേന നേതാവ് ഉദ്ദവ് താക്കറെ. പ്രധാനമന്ത്രി പഠിച്ചത് ഇവിടെയാണെന്ന് അഭിമാനത്തോടെ പറയാത്ത ആ കോളേജ് ഏതാണെന്നാണ് ഉദ്ദവ് താക്കറെ ചോദിച്ചു. "നമ്മുടെ രാജ്യത്ത് ബിരുദമുള്ളവരും ജോലി ഇത്താവരുമായി നിരവധിയുവാക്കളുണ്ട്. പ്രധാനമന്ത്രിയുടെ ബിരുദം കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് 25,000 രൂപയാണ് കോടതി പിഴ ചുമത്തിയത്. പ്രധാനമന്ത്രി പഠിച്ചത് ഇവിടെയാണെന്ന് അഭിമാനത്തോടെ പറയാത്ത ആ കോളേജ് ഏതാണ്?" -ഉദ്ദവ് താക്കറെ മാധ്യമങ്ങളോട് ചോദിച്ചു.
മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിച്ചതിന് ഗുജറാത്ത് കോടതി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് 25,000 രൂപ പിഴയീടാക്കിയതിന് പിന്നാലെയാണ് ഉദ്ധവിന്റെ പരിഹാസം. പ്രധാനമന്ത്രി എന്ന പദവി നിർവ്വഹിക്കാൻ ബിരുദം നിർബന്ധമുള്ളതല്ലെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്.
അതേസമയം, ആശയപരമായി ഭിന്നതയുള്ള എന്‍ സി പിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപികരിച്ചത് ഉദ്ദവ് താക്കറെയ്ക്ക് മുഖ്യമന്ത്രിയാകാന്‍ വേണ്ടിയായിരുന്നുവെന്ന ആരോപണത്തോടും അദ്ദേഹം പ്രതികരിച്ചു. അധികാരം നേടാന്‍ വേണ്ടിയാണ് എന്‍ സി പിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയത്. എന്നാല്‍ അധികാരം നഷ്ടമായതിനുശേഷം പാര്‍ട്ടികള്‍ തമ്മില്‍ കൂടുതല്‍ ശക്തമായ സഖ്യമുണ്ടെന്നും ഉദ്ദവ് താക്കറെ മാധ്യമങ്ങളോട് പറഞ്ഞു.