ദുബായ്: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങള്‍ തള്ളി വ്യവസായി എം എ യൂസഫലി. സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നവര്‍ക്ക് മറുപടിയില്ലെന്നും പാവപ്പെട്ടവര്‍ക്ക് വേണ്ടിപ്രവര്‍ത്തിക്കുമ്പോള്‍ പല ആരോപണങ്ങളും ഉയരുമെന്നും യൂസഫലി പറഞ്ഞു. സമന്‍സ് സംബന്ധിച്ച കാര്യങ്ങള്‍ വാര്‍ത്ത നല്‍കിയവരോട് ചോദിക്കണമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു. കുടുംബത്തിനെ അടക്കം വലിച്ചിഴച്ച് അപമാനിക്കുന്നുണ്ട്. നിയമപരമായി നേരിടേണ്ടതുണ്ടെങ്കില്‍ അത് ലുലുവിന്റെ ലീഗല്‍ വിഭാഗം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിജേഷ് പിള്ളയെ യൂസഫലി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് സ്വപ്ന കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതേസമയം, ഹൈദരാബാദിലേക്ക് സ്വപ്നയുടെ സ്ഥലം മാറ്റത്തിന് പിന്നിൽ യൂസഫലി ആണെന്ന് സിഎം രവീന്ദ്രനോട് പറഞ്ഞിരുന്നുവെന്ന എം ശിവശങ്കറിന്‍റെ ചാറ്റ് നേരത്തെ പുറത്ത് വന്നിരുന്നു.