ഡല്‍ഹി: മദ്യനയക്കേസില്‍ തെലുങ്കാന മുഖ്യമന്ത്രി കെ ടി ചന്ദ്രശേഖര്‍റാവുവിന്‍റെ മകളും ബി ആര്‍ എസ് എം എല്‍ സിയുമായ കെ കവിതയെ ഇ ഡി ചോദ്യം ചെയ്യും. വ്യാഴാഴ്ച (നാളെ) ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി കവിതയ്ക്ക് നോട്ടീസ് നല്‍കി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ 12-ന് കവിതയെ സി ബി ഐ ഏഴു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. മദ്യനയ വിവാദത്തില്‍പ്പെട്ട കമ്പനിയായ ഇന്‍ഡോ സ്പിരിറ്റില്‍ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തതെന്നാണ് ഇ ഡിയുടെ വിശദീകരണം. ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ജയിലില്‍ അടച്ചതിനുപിന്നാലെയാണ് കവിതയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇ ഡി വിളിപ്പിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മദ്യനയം പുനഃക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളില്‍ നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്നും അതിനാല്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ഡല്‍ഹി ഗവര്‍ണര്‍ ലഫ്. ഗവര്‍ണര്‍ വി കെ സക്‌സേനയാണ് നിര്‍ദേശിച്ചത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അടുപ്പക്കാരന്‍ കൈകാര്യം ചെയ്യുന്ന കമ്പനിക്ക് മദ്യ വ്യാപാരി ഒരു കോടി രൂപ നൽകിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. മദ്യ നയക്കേസില്‍ മനീഷ് സിസോദിയ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്. സംഭവം വിവാദമായതോടെ ഡല്‍ഹി സര്‍ക്കാര്‍ മദ്യനയം പിൻവലിക്കുകയും ചെയ്തു.