ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യഹര്ജി മാറ്റിവെച്ചു. ഹര്‍ജിയിൽ മാർച്ച് 10ന് വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു. മദ്യനയ കേസില്‍ അറസ്റ്റിലായ സിസോദിയയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. സിസോദിയ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡി മൂന്നുദിവസം കൂടി കസ്റ്റഡി നീട്ടണമെന്നും സിബിഐ ആവശ്യപ്പെട്ടു. ചില രേഖകൾ കാണാനില്ലെന്നും അതു കണ്ടെടുക്കണമെന്നും സിബിഐ കോടതിയെ അറിയിച്ചു. എന്നാൽ സിബിഐയുടെ അന്വേഷണം പരാജയമെന്ന് സിസോദിയയുടെ അഭിഭാഷകൻ വാദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, തന്നെ സി.ബി.ഐയുടെ ജുഡീഷ്യൽ കസ്റ്റഡിയിൽ വെക്കുന്നതു കൊണ്ട് കാര്യമില്ലെന്ന് മനീഷ് സിസോദിയ പറഞ്ഞു. തനിക്കെതിരായ കേസുകളെല്ലാം കെട്ടിച്ചമച്ചതാണെന്നും അരവിന്ദ് കെജ്‌റിവാളിന്റെ രാഷ്ട്രീയത്തെ ഭയക്കുന്ന ഭീരുക്കളായവര്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗം മാത്രമാണിതെന്നും മനീഷ് സിസോദിയ കൂട്ടിച്ചേര്‍ത്തു. അഴിമതിക്കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. വിവിധ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കേ നേതാക്കളുടെ അറസ്റ്റ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിലാക്കിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.