പാലക്കാട്: ത്രിപുരയില്‍ തോറ്റാലും ജയിച്ചാലും കോണ്‍ഗ്രസുമായുണ്ടാക്കിയ സഖ്യ തീരുമാനം ശരിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജനകീയ പ്രതിരോധയാത്രയുടെ ഭാഗമായി പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍. ബിജെപിയെ എതിര്‍ക്കാനാണ് ത്രിപുരയില്‍ സംഖ്യമുണ്ടാക്കിയത്. അത് രാഷ്ട്രീയമായി ശരിയായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. 'ഏറ്റവും വലിയ ശത്രു ബിജെപിയാണ്. ജനാധിപത്യത്തെ അടിച്ചമർത്തുന്ന നയമാണ് അവർ തുടരുന്നത്. ഇത് ഇടതുപക്ഷത്തിന് മാത്രമല്ല കോൺഗ്രസിനും വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. കോൺഗ്രസിന് അവിടെ 1.6 ശതമാനം വോട്ടേയുള്ളു. എന്നിട്ടും ബിജെപിയെ പരാജയപ്പെടുത്താണ് സഖ്യമുണ്ടാക്കിയത്' - എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ 28 - ല്‍ 15 സീറ്റില്‍ ജയിക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചു. കേരളത്തില്‍ ബിജെപി- കോണ്‍ഗ്രസ് സംഖ്യമാണുള്ളതെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. മോദി അധികാരമേൽക്കുമ്പോൾ 410 രൂപ യായിരുന്നു ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയെങ്കിൽ ഇപ്പോൾ അത് 1110 രുപയും കടന്നിരിക്കുന്നു. എട്ട് വർഷം കൊണ്ട് 700 രൂപയലധികം വർധന. വർഷത്തിൽ 100 രൂപയാണ് പാചകവാതകത്തിന് കൂട്ടിയത്. ഒരു ഡസനിലധലികം തവണ പെട്രോളിനും വിലവർധിപ്പിച്ചു. ഇതിനെതിരെ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോയെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.