ഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയ്ക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നല്‍കണമെന്ന് സുപ്രീംകോടതി. സുരക്ഷയുടെ ചെലവ് അംബാനി വഹിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഇസെഡ് പ്ലസ് സുരക്ഷ നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നത്. ജസ്റ്റിസ് കൃഷ്ണ മുരാരി, അഹ്സാനുദ്ദീൻ അമാനുളള എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. നിലവിൽ ഇസെഡ് കാറ്റഗറി സുരക്ഷയാണ് അംബാനിക്കുളളത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുകേഷ് അംബാനിയ്ക്കും കുടുംബത്തിനും നേരെ തുടര്‍ച്ചയായി ഭീഷണികള്‍ ഉയരുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍. കുടുംബം മഹാരാഷ്ട്രയിലാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിനും മറ്റ് സ്ഥലങ്ങളിലാണെങ്കില്‍ കേന്ദ്ര സര്‍ക്കാരിനുമാണ് സുരക്ഷാ ചുമതല. അംബാനിക്കും കുടുംബത്തിനും സർക്കാർ സുരക്ഷ നൽകുന്നതിന് എതിരായ ഹരജി ത്രിപുര ഹൈക്കോടതി പരിഗണിക്കുന്നത് ചോദ്യം ചെയ്ത് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഉത്തരവ്.