തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പഴയ വിജയനെയും പുതിയ വിജയനെയും പേടിയില്ലെന്നും ഇത് ജനാധിപത്യ കേരളമാണെന്നും വിഡി സതീശന്‍ പറഞ്ഞു. ആരെയും ഭയന്നല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി വീട്ടിലിരിക്കണമെന്ന് പറഞ്ഞ വിഡി സതീശനോട് പഴയ വിജയനായിരുന്നെങ്കിൽ ഇതിനു മറുപടി പറഞ്ഞേനെയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വി ഡി സതീശന്‍.
യൂത്ത് കോണ്‍ഗ്രസുകാരെ വ്യാപകമായി കരുതല്‍ തടങ്കലിലാക്കുകയാണ്. ഒന്നോ രണ്ടോ പേര് മാത്രമാണ് കരിങ്കൊടി കാണിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ പരിഹാസം. പിന്നെ എന്തിനാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ നേതാക്കളെയെല്ലാം കേരളാ പോലീസ് അറസ്റ്റ് ചെയ്യുന്നതെന്ന് വി ഡി സതീശന്‍ ചോദിച്ചു. കരുതൽ തടങ്കലിനെതിരെ സി.പി.എം നേതാവായിരുന്ന എ.കെ.ജി പറഞ്ഞത് എന്താണെന്ന് വായിച്ചുനോക്കാന്‍ ഇടതുപക്ഷ നേതാക്കള്‍ തയ്യാറാവണമെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.
ഒരു കരിങ്കൊടി കാണിക്കാൻ വരുന്നവരെ പേടിച്ച് എന്തിനാണ്100 കണക്കിന് പൊലീസുകാർക്കിടയിൽ പോയി ഒളിക്കുന്നത്. മിവ ജോളിയെ കോളറിൽ പിടിച്ചെടുക്കുന്നു. പെൺകുട്ടിക്ക് എതിരെ അതിക്രമം കാണിച്ചാൽ അത് ഞങ്ങൾക്ക് നിസാരമല്ല. മുഖ്യമന്ത്രിക്കെതിരെ യു ഡി എഫ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഒരു അക്രമവുമുണ്ടാകില്ലെന്ന് ഉറപ്പുതരുന്നുവെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു.