നിലവില്‍ കൊല്ലം എംഎല്‍എയായ എം മുകേഷാണ് ഇത്തവണ സിപിഎമ്മിന്റെ കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. മുന്‍ മന്ത്രിയും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക് പത്തനംതിട്ടയിലും എ എം ആരിഫ് എംപി ആലപ്പുഴയിലും ജനവിധി തേടും.
ടി പി വധക്കേസ് നാടിനെ വിഷമിപ്പിച്ചിട്ടുണ്ട്. പ്രതികള്‍ ശിക്ഷിക്കപ്പെടണം. അതിന്റെ പേരില്‍ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ തടയരുത്. വടകര ഇക്കുറി എല്‍ഡിഎഫിനൊപ്പം നില്‍ക്കും. മുഴുവന്‍ സീറ്റുകളിലും വിജയിക്കാനുളള പരിശ്രമമാണ് നടത്തുന്നത്. 15 സീറ്റ് ഉറപ്പാക്കും.
ആലപ്പുഴ നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്ന പദ്ധതികളോരോന്നും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്നും ആലപ്പുഴയ്ക്ക് രണ്ട് പാലങ്ങളും 12 റോഡുകളുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കുന്ന ഓണസമ്മാനമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
അതേസമയം, ഇപി ജയരാജന്റെ പരാമര്‍ശത്തിന് പിന്തുണയുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തി. പ്രതിഷേധങ്ങളില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെപ്പോലെ നടന്നാല്‍ പൊലീസിന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്.
പിന്നെ എന്തിനാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ നേതാക്കളെയെല്ലാം കേരളാ പോലീസ് അറസ്റ്റ് ചെയ്യുന്നതെന്ന് വി ഡി സതീശന്‍ ചോദിച്ചു. കരുതൽ തടങ്കലിനെതിരെ സി.പി.എം നേതാവായിരുന്ന എ.കെ.ജി പറഞ്ഞത് എന്താണെന്ന് വായിച്ചുനോക്കാന്‍ ഇടതുപക്ഷ നേതാക്കള്‍ തയ്യാറാവണമെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.
മത്സ്യത്തൊഴിലാളികളെ തികഞ്ഞ അവഗണനയോടെയാണ് സർക്കാർ സമീപിക്കുന്നത്. ലോകമെങ്ങും പുതിയ ഇടതു പക്ഷ ശക്തികൾ കോർപ്പറേറ്റ് കൊള്ളകൾക്കെതിരായ കീഴാള സമരങ്ങളെ പിന്തുണക്കുമ്പോൾ കേരളത്തിൽ ഇടതുപക്ഷം കോർപ്പറേറ്റ് ദാസന്മാരായ ബി ജെ പി യോടൊപ്പം ചേർന്ന് നിലനിൽ
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലുണ്ടായ അഭൂതപൂർവമായ വളർച്ചയെ തേടി ഇതുപോലുള്ള ധാരാളം അംഗീകാരങ്ങൾ വന്നെത്തുകയാണ്. അറിവും നൈപുണ്യവും കൈമുതലായ ഒരു വിജ്ഞാന സമൂഹത്തെ വാർത്തെടുക്കാൻ നമുക്കാവണം. ഈ അംഗീകാരം ആ പരിശ്രമങ്ങൾക്ക് ശക്തി പകരട്ടെ.
1998-ലാണ് പിണറായി വിജയന്‍ മന്തി സ്ഥാനം രാജിവെച്ച് എം എല്‍ എ പദവിയൊടൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറിയായി സ്ഥാനം കൈകാര്യം ചെയ്തത്. 2015 -ല്‍ കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയാകുമ്പോഴും തലശേരിയിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. ഈ രീതി തുടരാനാണ് എം വി ഗോവിന്ദനോടും പാര്‍ട്ടി നിര്‍ദ്ദേശിച്ചത്.
എല്‍ ഡി എഫില്‍ കൂട്ടായ നേതൃത്വമില്ല. കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് സി പി എമ്മും സി പി ഐയും മാത്രം ചേര്‍ന്നല്ല. കൂട്ടായ ചര്‍ച്ചകള്‍ മുന്നണിയില്‍ നടക്കുന്നില്ല. രണ്ടാമൂഴത്തില്‍ എല്‍ഡിഎഫിന് മെച്ചപ്പെടാനാകുന്നില്ല
തെരഞ്ഞെടുപ്പില്‍ വികസനം മുന്‍ നിര്‍ത്തിയാണ് എല്‍ ഡി എഫ് പ്രചരണം ആരംഭിച്ചതെങ്കിലും പിന്നീട് ആരോപണ പ്രത്യാരോപണങ്ങളിലാണ് ഇരു മുന്നണികളും ശ്രദ്ധ പതിപ്പിച്ചത്. എന്നാല്‍ ജോ ജോസഫിന്‍റെ വ്യാജ വീഡിയോക്കെതിരെ ഭാര്യ ദയ പാസ്ക്കല്‍ രംഗത്തെത്തിയതും കേസില്‍ അറസ്റ്റിലായതെല്ലാം പാര്‍ട്ടി അനുഭാവികളായതും കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ചിരുന്നു.
ആരുടെയും വായ അടച്ചുവയ്ക്കാനാവില്ല. പറയുന്നവര്‍ പറയട്ടെ, ഞാന്‍ അതിജീവിച്ചത് എങ്ങനെയാണെന്ന് അവര്‍ക്കറിയില്ല. പോരാടാന്‍ തയാറല്ലായിരുന്നെങ്കില്‍ ഞാന്‍ മുന്‍പേ ഇതെല്ലാം ഇട്ട് പോകുമായിരുന്നു. സത്യാവസ്ഥ പുറത്തുവരണം, എനിക്ക് നീതി കിട്ടണം'- അതിജീവിത പറഞ്ഞു.
സര്‍ക്കാര്‍ അതിജീവിതക്കൊപ്പമാണ്. എന്നാല്‍ തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് സമയത്ത് നടിയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു നീക്കം നടത്തിയത്തില്‍ ദുരൂഹതയുണ്ടെന്നാണ് കോടിയേരി ബാലകൃഷ്ണനും ആന്റണി രാജുവും പറഞ്ഞത്. പരാതിയുടെ പുറകില്‍ കോണ്‍ഗ്രസാണെന്നും നടി ആക്രമിക്കപ്പെട്ട
അവള്‍ക്കൊപ്പം എന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പോസ്റ്റിടുന്നവരോടാണ് ചോദ്യം. നിങ്ങള്‍ ഇപ്പോള്‍ ആര്‍ക്കൊപ്പമാണ്? അതിജീവിതയായ വനിതക്കൊപ്പമോ അതോ അവര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാരിനൊപ്പമോ?
കേന്ദ്രം ഇന്ധന നികുതി കൂട്ടിയതുകൊണ്ട് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ലഭിച്ചത് 6000 കോടിയുടെ അധിക വരുമാനമാണ്. ഇതില്‍ നിന്ന് ഒരു പൈസ പോലും കുറച്ചിട്ടില്ല. അധിക വരുമാനം സംസ്ഥാനം ഉപേക്ഷിക്കമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇത്തവണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 20 സീറ്റ് ഉണ്ടായിരുന്ന ഇടതു മുന്നണിക്ക് 24 സീറ്റുകളില്‍ വിജയം നേടാനായി. എന്നാല്‍ 16 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫിന് 4 വാർഡുകൾ നഷ്ടമായി. കൊറ്റനാടിലും മുഴപ്പിലങ്ങാട് പഞ്ചായത്തിലും ഇടത് മുന്നണി ഭരണം നിലനിർത്തി. നെടുമ്പാശേരി പഞ്ചായത്തിലെ 17 -ാം വാർഡ് യുഡിഎഫ് തന്നെ നേടിയതോടെ പ്രതിസന്ധിയിലായിരുന്ന പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിർത്തി.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ശ്രീനിജന്‍റെ പോസ്റ്റ് വിവേകശൂന്യമായെന്ന് എല്‍ഡിഎഫ് ക്യാബുകളില്‍തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. തൃക്കാക്കരയിൽ ട്വൻറി 20 യുടെ വോട്ട് ഉറപ്പാക്കാൻ ഇടതു നേതാക്കൾ ഒരുവശത്ത് കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തുന്നത്. . ഇപി ജയരാജൻ അടക്കമുള്ള നേതാക്കൾ ട്വന്റി ട്വന്റിയുടെ വോട്ടുകൾ സ്വീകരിക്കുമെന്ന
കഴിഞ്ഞ ദിവസമാണ് ആം ആദ്മിയും ട്വന്‍റി ട്വന്‍റിയും കേരളത്തിൽ പുതിയ രാഷ്ട്രീയ മുന്നണി പ്രഖ്യാപിച്ചത്. കിഴക്കമ്പലത്തെ ജനസംഗമ വേദിയിലാണ് 'ജനക്ഷേമ സഖ്യം' എന്ന പുതിയ മുന്നണി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചത്. നാലു പതിറ്റാണ്ടിലേറെയായി എല്‍ഡിഎഫിനും യുഡിഎഫിനും ചുറ്റും കറങ്ങുന്ന സംസ്ഥാന രാഷ്ട്രീയത്തിന്
ആദ്യം പറഞ്ഞത് എന്നെ മാറ്റേണ്ട യാതൊരു കാര്യവുമില്ലെന്നാണ്. രക്തസാക്ഷിയാക്കേണ്ട കാര്യമില്ലെന്നായിരുന്നു അവരുടെ തീരുമാനം. ഇപ്പോ രക്തസാക്ഷിയാക്കാന്‍ തീരുമാനിച്ചോ? എന്റെ കൂടെ ആരുമില്ല. ഉണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടുമില്ല.
പുതുതായി രൂപം കൊണ്ടിട്ടുള്ള സിപിഎം - ബിജെപി രഹസ്യ ബന്ധത്തിന്റെ മദ്ധ്യസ്ഥനാണ് പ്രൊഫ: കെവി തോമസ്. നരേന്ദ്ര മോദി മികച്ച പ്രധാനമന്ത്രിയും പിണറായി വിജയൻ മികച്ച മുഖ്യമന്ത്രിയുമെന്ന് പരസ്യമായി പറഞ്ഞിട്ടുള്ള ഏക രാഷ്ട്രീയ നേതാവാണ് കെ.വി തോമസ്. ദില്ലിയിൽ അമിത് ഷായുടെയും
ഏകാധിപത്യ സ്വഭാവമാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ വൈരാഗ്യ ബുദ്ധിയോടെ ഒരു കൂട്ടര്‍ പ്രവര്‍ത്തിക്കുകയാണെന്നും അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വെട്ടി നിരത്തുകയാണെന്നും മീഡിയ വണ്ണിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കെ വി തോമസ് പറഞ്ഞു.
അല്ലെങ്കിൽ അവിടങ്ങളിലെ കോൺഗ്രസുകാർ സമർത്ഥമായി ആ രീതിയിൽ കാര്യങ്ങൾ എത്തിച്ചിരുന്നു. അപ്രഖ്യാപിത വിലക്ക് വരെ അവർക്ക് നേരേ ഏർപ്പെടുത്തിയിരുന്നു. ഇത്തരം എതിർപ്പ് മറികടന്നും ഇടതുപക്ഷത്തിനൊപ്പം നിലയുപ്പിച്ച ആയിരക്കണക്കിനായ സഖാക്കൾ അക്കാലത്ത് പോലുമുണ്ടായിട്ടുണ്ട്.
സ്ഥാനാര്‍ഥി നിര്‍ണയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിലേക്ക് സഭയെ വലിച്ചിഴക്കുന്നത് നിക്ഷിപ്ത താത്പര്യക്കാരാണ്. സഭ സ്ഥാനര്‍ഥിയെ നിര്‍ണയിച്ചുവെന്ന് കരുതാന്‍ സാധിക്കില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കെ റെയിലെതിരെയുള്ള താക്കീതായി തൃക്കാക്കര തെരഞ്ഞെടുപ്പ് മാറുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ ഒരാളുടെ മാത്രമേ സിപിഎം പരിഗണിച്ചിരുന്നുള്ളു. അദ്ദേഹത്തെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്. പ്രൊഫഷനലുകൾ, എൻജിനീയർമാർ, ഡോക്ടർമാർ ഇവരെല്ലാം ചേരുന്നതാണു രാഷ്ട്രീയ പ്രവർത്തനം. ആരെയും മാറ്റി നിര്‍ത്തി മുന്‍പോട്ട് പോകാന്‍ സാധിക്കില്ല
സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗവും പ്രമുഖ അഭിഭാഷകനും കെ റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടിയെ ദൃശ്യാമാധ്യമ ചര്‍ച്ചകളില്‍ പിന്തുണക്കുന്നവരില്‍ പ്രധാനിയുമായ അഡ്വ അരുണ്‍ കുമാര്‍ തന്നെ ഉമാ തോമസിനെതിരെ മത്സരിക്കുമെന്നാണ് ധാരണ
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വികസന നേട്ടം മുന്‍ നിര്‍ത്തിയാണ് ഇത്തവണ ഇടതുപക്ഷം വോട്ട് പിടിക്കുകയെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ്
ഗുജറാത്തില്‍ ബി ജെ പി തുടര്‍ഭരണത്തിന് സി പി എം വക ഒരു സഹായം എന്നേ വിചാരിക്കേണ്ടൂ. ഔദ്യോഗിക സന്ദര്‍ശനം കൂടാതെ ഡാഷ്ബോര്‍ഡ് വികസനം പഠിക്കാന്‍ കേരളത്തിനെന്തോ പ്രയാസമാണെന്നു തോന്നും ഈ നാടകം കണ്ടാല്‍
നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ലീഗിനോടുള്ള നിലപാടില്‍ സിപിഎം മാറ്റം വരുത്തിയിട്ടില്ലെന്നാണ് ഈ വിഷയത്തില്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ വ്യക്തമാക്കിയത്. മാധ്യമങ്ങളുടെ ചോദ്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറഞ്ഞതാകാമെന്നും അത് കാര്യമായി എടുക്കേണ്ടതില്ലെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു
മതവര്‍ഗീയ സൃഷ്ടിക്കുന്ന ലൗവ് ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നിവ കേരളത്തിലില്ല. കൃസ്തീയ വിഭാഗങ്ങള്‍ കേരളത്തില്‍ സുരക്ഷിതരാണ്. മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. പി ശശിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നുവന്ന വിയോജിപ്പുകളോടും ഇ പി ജയരാജന്‍ പ്രതികരിച്ചു
കുറ്റക്കാര്‍ക്കെതിരെ പാര്‍ട്ടി നോക്കാതെ സംഘടന നടപടി സ്വീകരിക്കാമെന്നാണ് ഉഭയകക്ഷി യോഗത്തിലെടുത്ത തീരുമാനം. എന്നാല്‍ ചര്‍ച്ച നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാത്തതാണ് സിപിഐ ചൊടുപ്പിച്ചിരിക്കുന്നത്.
സമയബന്ധിതമായി രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനും, അർഹരായ മുഴുവൻ പേർക്കും പുതിയ പട്ടയങ്ങൾ നൽകാനും 2019 ൽ മന്ത്രിതല തീരുമാനം എടുത്തെങ്കിലും ഉത്തരവ് ഇറങ്ങിയത് ഇന്നാണ്. LDF ൽ ആലോചിച്ചും സർവ്വകക്ഷി യോഗത്തിൽ ആലോചിച്ചും കൈക്കൊണ്ട തീരുമാനമാണ് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലാകുന്നത്.
പുതുച്ചേരി എംപി വി വൈത്തി ലിംഗമടക്കം യുഡിഎഫ് പക്ഷത്ത് നിന്ന് 18 എംപിമാരാണ് നിവേദനത്തിൽ ഒപ്പിട്ടത്. നിവേദനം നൽകിയ എംപിമാരുമായി നാളെ റെയിൽവെ മന്ത്രി അശ്വനി കുമാർ വിഷയം ചര്‍ച്ച ചെയ്യും. പദ്ധതി നടപ്പാക്കരുതെന്നാണ് യു ഡി എഫ് എംപിമാരുടെ ആവശ്യം. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകും.
സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ വർത്തമാനം പറയുന്നവർക്ക് ഇരകളുടെ മരണമാണ് വേണ്ടത്. അപമാനിക്കപ്പെടുകയും ഒറ്റപ്പെടുകയും കൊടിയ പീഢനത്തിന്റെ മുറിവും പേറി ജീവിക്കേണ്ടി വരുന്നവർ ഇവർക്കൊരു വാർത്തയല്ല.
കോട്ടയം ജില്ലയിലെ കാര്യം മാത്രമൊന്ന് പരിശോധിക്കാം. ഈരാറ്റുപേട്ട നഗരസഭയിൽ എസ്.ഡി.പി.ഐ യോട് ചേർന്ന് നിന്ന് കോൺഗ്രസിനെ പുറത്താക്കി, പൂഞ്ഞാർ തെക്കേക്കരയിൽ പി.
'ഒരു മന്ത്രി പല തവണ വിളിച്ചിട്ടും ഫോണെടുക്കുന്നില്ലെന്ന്' വീണാ ജോര്‍ജ്ജിന്റെ പേരു പരാമര്‍ശിക്കാതെ കഴിഞ്ഞ ദിവസം ഇടതു എംഎല്‍എ യു. പ്രതിഭയും പരിഭവം പറഞ്ഞിരുന്നു. 'തിരക്ക് ഉണ്ടാവുമെന്ന് കരുതി നൂറ് വട്ടം ആലോചിച്ചിട്ടാണ് മന്ത്രിയെ വിളിക്കുന്നത്. നമ്മളാരും നമ്മളുടെ വ്യക്തിപരമായ കാര്യം പറയാനല്ല മന്ത്രിമാരെ വിളിക്കുന്നത്.
കോണ്‍ഗ്രസില്‍ എല്ലാ നേതാക്കളും വാളെടുത്ത് ചാടിയാല്‍ വെളിച്ചപ്പാടാകാന്‍ സാധിക്കില്ല. പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേരളത്തിലെ നേതാക്കൾക്ക് കഴിയും. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തന്നെ മുന്‍പോട്ട് പോകും. പാര്‍ട്ടിയില്‍ ആരെയും മാറ്റിനിര്‍ത്താന്‍ സാധിക്കില്ല. ഉമ്മൻചാണ്ടി, ചെന്നിത്തല എന്നിവരുടെ ഉപദേശവും, അവശ്യങ്ങളും പരിഗണിക്കുമെന്നും മുരളിധരന്‍ പറഞ്ഞു.
പീഡനകേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശശീന്ദ്രന്‍ ഇടപ്പെട്ടു എന്നായിരുന്നു ആരോപണം. ഇതുസംബന്ധിച്ച ശബ്ദരേഖ പുറത്തുവന്നിരുന്നു. പീഡന പരാതി നല്‍കിയ യുവതിയുടെ പിതാവുമായി മന്ത്രി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത് . പ്രശ്നം ഒത്തുതീര്‍ക്കണമെന്നും അടിയന്തിരമായി നല്ല രീതിയില്‍ പരിഹരിക്കണമെന്നുമാണ് ടെലഫോണ്‍ വഴി മന്ത്രി ശശീന്ദ്രന്‍ യുവതിയുടെ പിതാവിനോട് ആവശ്യപ്പെടുന്നത്.
പിണറായി വിജയൻ മന്ത്രിസഭയിലെ സിപിഐ മന്ത്രിമാർ എല്ലാവരും പുതുമുഖങ്ങളാകും. ഒല്ലൂരിൽ നിന്ന് ജയിച്ച കെ രാജൻ, ചേർത്തല എംഎൽഎ പി പ്രസാദ് എന്നിവർ മന്ത്രി സ്ഥാനം ഉറപ്പിച്ചു. ജെ ചിഞ്ചുറാണി, ജിആർ അനിൽകുമാർ എന്നവരെയും മന്ത്രിമാരാക്കാൻ ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് തീരുമാനിച്ചു.
കാലിക പ്രസക്തമായ സാമൂഹ്യ - രാഷ്ട്രീയ വിഷയങ്ങളെ രസകരമായി ചിത്രീകരിച്ചുള്ള അമൂൽ കാർട്ടൂണുകൾക്ക് രാജ്യത്ത് ആരാധകരേറെയാണ്.
കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ പോവുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു
നേരത്തേ, കോൺഗ്രസ് തിരിച്ചുവരണമെന്ന് ഇന്നസെന്റ് പറഞ്ഞതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
രണ്ട് ഭാഗമായാണ് പത്രിക പുറത്തിറക്കിയിരിക്കുന്നത്. ആദ്യഭാഗത്ത് 50 ഇന പരിപാടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 50 ഇന പരിപാടികള്‍ നടപ്പിലാക്കുന്നതിനുള്ള 900 നിര്‍ദേശങ്ങളാണ് രണ്ടാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പ്രാധാന്യം നല്‍കിയിരിക്കുന്നത് അഭ്യസ്ത വിദ്യസ്ഥര്‍ക്ക് തൊഴില്‍ നല്‍കാനാണ്. 40 ലക്ഷം തൊഴില്‍ സൃഷ്ടിക്കാനുള്ള നിര്‍ദേശങ്ങളാണ് പത്രികയില്‍ ഉള്ളത്. കൂടുതല്‍ നിയമനങ്ങള്‍ പിഎസ് സി ക്ക് വിടും
ഇടത് പ്രത്യയ ശാസ്ത്രത്തെ മുറുകെ പിടിക്കുന്ന ആളാണ് എൽഡിഫ് സ്ഥാനാര്‍ഥി ശിവന്‍ കുട്ടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ എംപി സ്ഥാനം രാജിവച്ച് വേണം മത്സരിക്കാന്‍
60വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും പെന്‍ഷന്‍ വിതരണം ഉറപ്പാകും. എല്ലാ വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍ നല്കാനുള്ള പദ്ധതിയും സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുമെന്ന് കോടിയേരി ബാലകൃഷ്ണ്‍ അറിയിച്ചു
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി 82 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. യുഡിഎഫ് 56 സീറ്റുകള്‍ വരെ നേടും. ബിജെപി നില മെച്ചപ്പെടുത്തില്ല.
ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്.
എന്‍സിപി നേതാവ് മാണി സി പി കാപ്പന്‍ എല്‍ഡിഎഫ് വിടുമെന്ന് വ്യക്തമാക്കി. അദ്ദേഹം യുഡിഎഫിന്റെ ഭാഗമായി പാലായില്‍ നിന്നും വീണ്ടും ജനവിധി തേടും. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയിലും പങ്കെടുത്തേക്കുമെന്ന വാര്‍ത്തകളുമുണ്ട്.
ജോസ് കെ മാണിക്ക് കെ എം മാണിയുടെ ആത്മാവ് മാപ്പ് നല്‍കില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍; പാലാ സീറ്റിനെ സംബന്ധിച്ച് യാതൊരു തര്‍ക്കവുമില്ലെന്നും ഇക്കാര്യം മാണി സി കാപ്പന്‍ തന്നെ വ്യക്തമാക്കിയ സ്ഥിതിയ്ക്ക് അത് വീണ്ടും വിഷയമാക്കേണ്ടതില്ലെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ വിജയരാഘവന്‍
പാലാ സീറ്റ് ലഭിച്ചില്ലെങ്കില്‍ ഇടതുമുന്നണി വിടുമെന്ന മുന്‍ തീരുമാനത്തില്‍ നിന്ന് മാണി സി കാപ്പന്‍ പിന്മാറി. പാലാ സീറ്റല്ല, രാഷ്ട്രീയ നിലപാടാണ് പ്രശ്നമെന്നും എന്‍സിപി ഇടതുമുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു
ജോസിന്റെ മുന്നണി പ്രവേശനം എല്‍.ഡി.എഫില്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ജോസ് വിഭാഗം ഇടതു മുന്നണിയിലേക്ക് വരുന്നതില്‍ ആര്‍ക്കും ഒരു എതിര്‍പ്പുമില്ല. എന്നാല്‍ അത് ഞങ്ങളുടെ സീറ്റുകളില്‍ കൈവച്ചു വേണ്ട എന്നും മാണി സി കാപ്പന്‍
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പാർട്ടിയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍, കുട്ടനാട് സീറ്റ് ജോസഫ് പക്ഷത്തിന് നൽകാനുള്ള തീരുമാനത്തിൽ യു.ഡി.എഫ് ഉറച്ചു നില്‍ക്കുന്നു.
എല്‍ഡിഎഫുമായി യാതൊരഭിപ്രായ വ്യത്യസവുമില്ലെന്നും കേരള കോണ്‍ഗ്രസ് (ബി) മുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്നും പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. എല്‍ഡിഎഫില്‍ നിന്ന് നല്ല പരിഗണനയാണ് ലഭിച്ചത്. യു ഡി എഫുമായി ചര്‍ച്ച നടത്തി എന്ന വാര്‍ത്ത പച്ചകള്ളമാണെന്നും ഇതിനു പിന്നില്‍ ഐക്യ ജനാധിപത്യ മുന്നണിയിലെ ചില നേതാക്കാന്‍മാരാണെന്നും പാര്‍ടി ഉപനേതാവും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഭരണ ക്ഷിയായ സിപിഐ രംഗത്ത്. നീക്കം ദുരുദ്ദേശ്യപരമാണെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം.