തുര്‍ക്കി: തുര്‍ക്കി- സിറിയ ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 24000 കടന്നു. വിമതരുടെ പിടിയിലുള്ള വടക്ക് -പടിഞ്ഞാറന്‍ സിറിയയിലേക്ക് യു എന്നിന്‍റെ സഹായമെത്തി. ഇരു രാജ്യങ്ങളിലുമായി പരുക്കേറ്റവരുടെ എണ്ണം 80,768 ആമെന്നാണ് ഔദ്യോഗിക കണക്ക്. 2011 ല്‍ ജപ്പാനിലെ ഫുകുഷിമ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരേക്കാള്‍ കൂടുതല്‍ പേര്‍ക്ക് ഈ ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടമായി. 22000 പേരാണ് അന്ന് കൊല്ലപ്പെട്ടത്. തുര്‍ക്കിയിലും സിറിയയിലും മരണസംഖ്യ ഉയരുമെന്നാണ് അന്തരിച്ചു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കടുത്ത മഞ്ഞുവീഴ്ചയും ഇടയ്ക്കിടെയുണ്ടാകുന്ന മഴയും രക്ഷാപ്രവര്‍ത്തനത്തെ മോശമായി ബാധിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. നൂറ്റാണ്ടിന്റെ ഭൂകമ്പം എന്നാണ് തുര്‍ക്കി പ്രസിഡന്റ് ഈ ദുരന്തത്തെ വിശേഷിച്ചത്. ദുരന്തത്തിന്റെ പൂർണ്ണ വ്യാപ്തി "നമ്മുടെ കൺമുന്നിൽ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്" യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പാര്‍പ്പിടം, ഭക്ഷണം, കുടിവെള്ളം, വിദ്യുതി തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ദുരന്തത്തെ അതിജീവിച്ചവര്‍ പോലും മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, തുര്‍ക്കിക്കും സിറിയയ്ക്കും വിവിധരാജ്യങ്ങളില്‍ നിന്നും സഹായം ലഭിച്ചുതുടങ്ങി. അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്മ്മിക്കുന്നതിനും ഭൂകമ്പം ബാധിച്ചവര്‍ക്കുള്ള അടിയന്തിര ധനസഹായവും ഉള്‍പ്പെടെ 1. 78 ബില്ല്യണ്‍ ഡോളര്‍ ലോകബാങ്ക് തുര്‍ക്കിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.