ബാംഗ്ലൂര്‍: കള്ളപ്പണക്കേസില്‍ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാറിനെതിരായ അന്വേഷണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി. ഈ മാസം 24 വരെ ശിവകുമാറിനെതിരെ നടപടി സ്വീകരിക്കുന്നതിനാണ് സ്റ്റേ. കേസിന്‍റെ അന്വേഷണ പുരോഗതി സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി ഇഡി ശിവകുമാറിന് നോട്ടീസ് നൽകിയിരുന്നു. ഇഡിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇഡിയും സി ബി ഐയുമുള്‍പ്പെടെയുളള കേന്ദ്ര ഏജന്‍സികള്‍ പ്രതിപക്ഷത്തുളള നേതാക്കളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ഭരണപക്ഷത്തെ ഒരു നേതാവിനെപ്പോലും അവര്‍ ചോദ്യംചെയ്യുന്നില്ലെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി നേരത്തെ നിരവധി തവണ ഡികെ ശിവകുമാറിനെ ചോദ്യംചെയ്തിരുന്നു. ആദായനികുതി വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2019 സെപ്റ്റംബര്‍ മൂന്നിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. തിഹാര്‍ ജയിലിലായിരുന്ന ഡി കെ ശിവകുമാറിന് ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.