തുര്‍ക്കി: തുര്‍ക്കി സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 21,000 കടന്നു. കടുത്ത മഞ്ഞുവീഴ്ചയും ഇടയ്ക്കിടെയുണ്ടാകുന്ന മഴയും രക്ഷാപ്രവര്‍ത്തനത്തെ മോശമായി ബാധിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. തുര്‍ക്കിയില്‍ മാത്രം 13,500 പേര്‍ മരണപ്പെട്ടുവെന്നും അറുപതിനായിരം ആളുകള്‍ക്ക് മേല്‍ പരിക്കേറ്റുവെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നൂറ്റാണ്ടിന്റെ ഭൂകമ്പം എന്നാണ് തുര്‍ക്കി പ്രസിഡന്റ് ഈ ദുരന്തത്തെ വിശേഷിച്ചത്. ദുരന്തത്തിന്റെ പൂർണ്ണ വ്യാപ്തി "നമ്മുടെ കൺമുന്നിൽ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്" യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
പാര്‍പ്പിടം, ഭക്ഷണം, കുടിവെള്ളം, വിദ്യുതി തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ദുരന്തത്തെ അതിജീവിച്ചവര്‍ പോലും മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, തുര്‍ക്കിക്കും സിറിയയ്ക്കും വിവിധരാജ്യങ്ങളില്‍ നിന്നും സഹായം എത്തിതുടങ്ങിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്മ്മിക്കുന്നതിനും ഭൂകമ്പം ബാധിച്ചവര്‍ക്കുള്ള അടിയന്തിര ധനസഹായവും ഉള്‍പ്പെടെ 1. 78 ബില്ല്യണ്‍ ഡോളര്‍ ലോകബാങ്ക് തുര്‍ക്കിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.