ഇന്ത്യന്‍ ജനതയെ ബിജെപി സര്‍ക്കാര്‍ ഭിന്നിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ബ്രിട്ടീഷുകാരോട് പോരാടി ആരോഗ്യം കളയേണ്ട എന്ന് കരുതിയവരാണ് ആർഎസ്‌എസുകാർ. രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ഇന്ന് അവർ ശ്രമിക്കുന്നത്. നവലിബറൽ നയങ്ങളെയും ഒപ്പം വർഗീയതയെയും ചെറുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ബ്രിട്ടീഷുകാരോട് പോരാടി ആരോഗ്യം കളയേണ്ട എന്ന് കരുതിയവരാണ് ആർഎസ്‌എസുകാർ. രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ഇന്ന് അവർ ശ്രമിക്കുന്നത്. നവലിബറൽ നയങ്ങളെയും ഒപ്പം വർഗീയതയെയും ചെറുക്കണം. ഇടതുപക്ഷ നയങ്ങളാണ് രാജ്യത്തെ മികച്ച സംസ്ഥാനമായി കേരളത്തെ മാറ്റിയത്.
ബിജെപി ഭരണത്തിൽ രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു. കോർപറേറ്റുകൾക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ ഭരിക്കുന്നത്. രാജ്യത്തെ 82 ശതമാനം തൊഴിലാളികൾക്കും തൊഴിൽ സുരക്ഷയില്ല. കർഷകർക്ക് ഇന്ത്യയിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ്. കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതി നൽകി. ഇതിനായി കാർഷിക നിയമങ്ങൾ മാറ്റിയെഴുതി. ഓരോ അരമണിക്കൂറിലും ഓരോ കർഷകൻ വീതം ആത്മഹത്യ ചെയ്യുന്ന അവസ്ഥയാണ്.
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കും. ഗവർണർമാർ സംസ്ഥാന ഭരണത്തിൽ കടന്നു കയറുന്നു. ബിജെപി ഇതര സർക്കാരുകളെ ഇത് വഴി അസ്ഥിരപ്പെടുത്തുകയാണ് ലക്ഷ്യം.ഫെഡറൽ സംവിധാനത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയത്തെ ശക്തമായി ചെറുക്കണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക