കൊച്ചി: വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ച് തന്നെയും മകളെയും അപകീര്‍ത്തിപ്പെടുത്തിപ്പെടുത്തിയെന്ന് നടി പ്രവീണ. സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ ഡൌണ്‍ലോഡ് ചെയ്ത് മോര്‍ഫിങ്ങിലൂടെ നഗ്ന ചിത്രമാക്കി ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും അയച്ചുകൊടുത്തുവെന്നും പ്രവീണ പറഞ്ഞു. ജീവിതത്തിലെ വളരെ പ്രയാസകരമായ നിമിഷമായിരുന്നു അതെന്നും ഒരു സ്ത്രീക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് ചുറ്റുമുള്ള സ്ത്രീകളെയെല്ലാം ഇതേ രീതിയില്‍ അയാള്‍ ഉപദ്രവിക്കുകയാണെന്നും പ്രവീണ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ മൂന്നു വര്‍ഷമായി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന്‍റെ ഭാഗമായി താന്‍ പരാതി നല്‍കിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്ന ഭാഗ്യരാജിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ലാപ്ടോപ്പിൽ നിന്നും മോർഫ് ചെയ്ത് നിരവധി ചിത്രങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്ന് വഞ്ചിയൂർ കോടതി മൂന്ന് മാസത്തേക്ക് റിമാൻഡ് ചെയ്ത ഇയാൾ ഒരു മാസം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ജാമ്യത്തിലിറങ്ങിയിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തതിനുശേഷമാണ് ആ വ്യക്തിയെ താന്‍ നേരില്‍ കാണുന്നത്. എന്നാല്‍ അയാള്‍ പുറത്തിറങ്ങിയത്തിനുശേഷം കൂടുതല്‍ വൈരാഗ്യ ബുദ്ധിയോടെ തന്നെ ദ്രോഹിക്കുകയാണെന്നും പ്രവീണ പറഞ്ഞു. ഒരു വർഷത്തോളം നിരന്തരം പരാതി നൽകിയിരുന്നു എങ്കിലും ഇതുവരെ നടപടി ആയിട്ടില്ലെന്നും മകളും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പ്രവീണ കൂട്ടിച്ചേര്‍ത്തു.