ഡല്‍ഹി: കൂട്ടബലാത്സംഗക്കേസിലെ പതിനൊന്ന് പ്രതികളെയും വെറുതെവിട്ടതിനെ ചോദ്യംചെയ്ത് ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച ഹർജിയില്‍ രൂക്ഷപ്രതികരണവുമായി സുപ്രീംകോടതി. ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് സുപ്രീംകോടതി ജഡ്ജി ബേല എം ത്രിവേദി പിന്മാറിയതിനാല്‍ അടിയന്തരമായി പുതിയ ബെഞ്ച് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബില്‍ക്കിസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പ്രതികരണം. "ഹര്‍ജി ലിസ്റ്റ് ചെയ്യും. 'ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും പറയണമെന്നില്ല. ഇത് ശല്യമായി തോന്നുന്നു"-എന്നാണ് ബില്‍ക്കിസ് ബാനുവിന്റെ അഭിഭാഷകയോട് സുപ്രീംകോടതി പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേസ് പരിഗണിക്കാന്‍ എത്രയുംവേഗം മറ്റൊരു ബെഞ്ച് രൂപീകരിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട അഭിഭാഷക ശോഭ ഗുപ്തയോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് എതിര്‍പ്പ് രേഖപ്പെടുത്തിയത്. ഇന്നലെയാണ് കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരെ ബില്‍ക്കിസ് ബാനു നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ബേല എം ത്രിവേദി പിന്‍മാറിയത്. ജസ്റ്റിസ് അജയ് രസ്തഗിയും ബേല എം ത്രിവേദിയുമായിരുന്നു ഹര്‍ജി പരിഗണിക്കേണ്ടിയിരുന്നത്. കാരണമൊന്നും വ്യക്തമാക്കാതെയായിരുന്നു ബേല എം ത്രിവേദിയുടെ പിന്മാറ്റം.