കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍താരം ഇവാന്‍ കലിയുഷ്‌നിയുടെ കാല്‍പാദത്തില്‍ ചുംബിച്ച കമന്റേറ്റര്‍ ഷൈജു ദാമോദരനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. കലിയുഷ്നിയുടെ ഇടതുകാൽ മടിയിൽ വച്ച് കാലുകളിൽ ചുംബിച്ച് 'ഇത് എന്‍റെ ചുംബനമല്ല മുഴുവൻ കേരളത്തിന്‍റെയും ചുംബനമാണ്, അവരുടെ നന്ദി പ്രകടനമാണ്' എന്നായിരുന്നു ഷൈജു ദാമോദരന്‍ പറഞ്ഞത്. അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ് കാൽ വലിക്കാൻ ശ്രമിക്കുന്ന കലിയൂഷ്നിയെയും വിഡിയോയിൽ കാണാം. എന്നാൽ ബലമായി പിടിച്ച് ഷൈജു ചുംബിക്കുകയായിരുന്നു.
ഷൈജുവിന്റെ താരാരാധന പരിധിവിട്ടതാണെന്നും 'വെള്ളക്കാരന്‍റെ കാല്‍നക്കിയ പാരമ്പര്യം പേറുന്നവരല്ല മലയാളികള്‍' എന്നുമടക്കമുള്ള രൂക്ഷ വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമ പ്രൊഫൈലുകളില്‍ നിന്നും ഉയരുന്നത്. 'ഈ പ്രവൃത്തി വളരെ ബോറായിപോയി', 'ഇത് കേരളത്തിന്റെ അല്ല ഷൈജുന്റെ മാത്രം കിസ്സ് ആണ്', ‘ഓവറാക്കി ചളമാക്കാതെ’, 'സവര്‍ക്കര്‍ കഴിഞ്ഞാല്‍ വെള്ളക്കാരന്‍റെ കാല്‍നക്കിയവനെന്ന് ഇനി താങ്കള്‍ വാഴ്ത്തപ്പെടും' എന്നൊക്കെയാണ് കമന്‍റുകള്‍. ഷൈജുവിനെ പിന്തുണച്ചും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഷൈജുവിന്റെ യൂട്യൂബ് ചാനലിലൂടെയാണ് അഭിമുഖം പ്രസിദ്ധീകരിച്ചത്. ഈ വീഡിയോ ചുരുങ്ങിയ നിമിഷംകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുറുപ്പുചീട്ടാണ് യുക്രൈന്‍ ഫുട്‌ബോളറായ ഇവാന്‍ കലിയുഷ്‌നി. വെറും 24 വയസ്സ് മാത്രമുള്ള ഇവാന്‍ വായ്പാ അടിസ്ഥാനത്തിലാണ് ബ്ലാസ്റ്റേഴ്‌സിലെത്തിയത്. നാല് ഗോള്‍ നേടിക്കൊണ്ട് ബ്ലാസ്‌റ്റേഴ്‌സിന്റെ നിലവിലെ ടോപ് സ്‌കോററായ അദ്ദേഹം ഗോവയ്‌ക്കെതിരായ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ ഗോളടിച്ച് ആരാധകരുടെ മനം കവര്‍ന്നിരുന്നു.