ഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സിപിഎം കേന്ദ്ര കമ്മറ്റി റിപ്പോര്‍ട്ട്. ഒക്ടോബർ 29 മുതൽ 31 വരെ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിലെ ചർച്ചയിൽ അംഗീകരിച്ച രാഷ്ട്രീയ രേഖയിലാണ് കേരളാ സിപിഎം നേതൃത്വത്തെ തള്ളി കേന്ദ്ര കമ്മറ്റി ഭാരത് ജോഡോയെ പ്രശംസിച്ചത്. തെക്കേ ഇന്ത്യയില്‍ ഭാരത് ജോഡോ യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബിജെപിക്ക് സ്വാധീനമുള്ള മേഖലയിലൂടെ ഭാരത് ജോഡോ യാത്ര കടന്നുപോകുമ്പോള്‍ ലഭിക്കുന്ന പ്രതികരണം പ്രധാനപ്പെട്ടതാണ്. രാഷ്ട്രീയ തെരഞ്ഞെടുപ്പിനെക്കാള്‍ ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷത്തെ ചേര്‍ത്തുപിടിച്ച് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നയിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും പല കാരണങ്ങള്‍ക്കൊണ്ട് പാര്‍ട്ടി വിട്ടുപോയ നേതാക്കള്‍ക്ക് തിരികെ വരാന്‍ ഈ യാത്ര സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭാരത് ജോഡോ യാത്രയെ നേരത്തെ സിപിഎമ്മിന്റെ കേരളാ നേതാക്കൾ വിമർശിച്ചിരുന്നു. കണ്ടെയ്നർ യാത്രയെന്നടക്കമുള്ള പരിഹാസങ്ങളാണ് യുവ നേതാക്കളിൽ പ്രമുഖനായ എം സ്വരാജ് അടക്കം നടത്തിയത്. എംവി ഗോവിന്ദൻ അടക്കമുള്ള നേതാക്കളിൽ നിന്നും യാത്രക്കെതിരെ വിമർശന സ്വരമുയർന്നിരുന്നു. യാത്രയുടെ കൂടുതൽ ദിവസങ്ങൾ കേരളത്തിലാണെന്നതിനെയും സിപിഎം കേരളാ നേതൃത്വം രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തിയാണ് സിപിഎം കേന്ദ്ര കമ്മറ്റി റിപ്പോര്‍ട്ടില്‍ ഭാരത് ജോഡോയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്നാണ്ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. അഞ്ചുമാസങ്ങള്‍കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെ കടന്ന് കശ്മീരിലാണ് ഭാരത് ജോഡോ യാത്ര അവസാനിക്കുക.