തിരുവനന്തപുരം: ആര്‍ എസ് എസുമായി ബന്ധപ്പെട്ട് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ നടത്തിയ പ്രസ്താവനകളില്‍ കടുത്ത അതൃപ്തിയിലുള്ള മുസ്‌ലിം ലീഗ് വിഷയം ചർച്ച ചെയ്യാൻ ഭാരവാഹി യോഗം വിളിച്ചു. ലീഗ് നേതൃത്വത്തെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ അത്തരം നീക്കങ്ങളൊന്നും കണ്ടില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ മുതിര്‍ന്ന ലീഗ് നേതാക്കള്‍ കേരളത്തില്‍ ഇല്ലാത്തതിനാല്‍ നേരിട്ടു ചര്‍ച്ചകള്‍ നടത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. നാളെ രാത്രിയില്‍ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും സംസ്ഥാനത്ത് തിരിച്ചെത്തും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അടുത്ത ചൊവ്വാഴ്ച്ചയോ ബുധനാഴ്ചയോ ഭാരവാഹി യോഗം ചേരും. ഉന്നതാധികാര സമിതി അംഗങ്ങളും പാര്‍ട്ടി ഭാരവാഹികളുമാണ് യോഗത്തില്‍ പങ്കെടുക്കുക. സിപിഎം പ്രവര്‍ത്തകര്‍ ആര്‍ എസ് എസ് ശാഖകള്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍, അതിനെ തടഞ്ഞുവെന്നും ആര്‍ എസ് എസ് ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ ആളെ വിട്ടുനല്‍കിയെന്നും കെ സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടാതെ, ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തനിക്ക് തോന്നിയാല്‍ ബിജെപിയില്‍ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കെ പി സി സി പ്രസിഡന്‍റിന്‍റെ ഇത്തരം പ്രസ്താവനകളാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. കെ സുധാകരന്‍റെ പ്രസ്താവന സിപിഎം രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുന്നതിനാല്‍ മലബാറില്‍ ഇത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും മുസ്ലിം ലീഗ് കരുതുന്നു.