തെലുങ്കാന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്റര്‍ പതിപ്പിച്ച് ടി ആര്‍ എസ് പ്രവര്‍ത്തകര്‍. മോദി കടന്നു പോകുന്ന വഴികളിലെല്ലാം 'ഗോ ബാക്ക് മോദി' എന്ന് എഴുതിയ പോസ്റ്ററാണ് ടി ആര്‍ എസ് പതിപ്പിച്ചിരിക്കുന്നത്. മോദി ഇതുവരെ നൽകിയ വാഗ്ദാനങ്ങളും അതിൽ നടപ്പിലാകാത്ത വാഗ്ദാനങ്ങളും എടുത്തുകാട്ടിയാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. അതേസമയം, പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന ചടങ്ങില്‍ നിന്നും തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു വിട്ടുനിന്നു. പകരം പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മന്ത്രി ടി ശ്രീനിവാസ റെഡ്ഡിയെയാണ് ചുമതലപ്പെടുത്തുകയായിരുന്നു. തെലുങ്കാന ആന്ധ്രാപ്രദേശ് 5000 കോടികളുടെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി ഇന്ന് തെലുങ്കാനയിലെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ടി ആര്‍ എസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇരു പാര്‍ട്ടികളും രൂക്ഷമായ പോര് നിലനില്‍ക്കുന്നതിനിടയിലാണ് മോദി തെലുങ്കാനയില്‍ എത്തിയിരിക്കുന്നത്. തെലങ്കാനയിലെ ബിജെപിയുടെ ഓപ്പറേഷന്‍ താമരയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചത് ബി ഡി ജെ എസ് അധ്യക്ഷന്‍ തുഷാര്‍ വെളളാപ്പളളിയാണെന്നും സര്‍ക്കാരിനെ അട്ടിമറിക്കാനായി നൂറുകോടിയാണ് ഇയാള്‍ വാഗ്ദാനം ചെയ്തതെന്നും കെ സി ആര്‍ അടുത്തിടെ പറഞ്ഞിരുന്നു. മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുളള ഒളിക്യാമറ ദൃശ്യങ്ങളും തുഷാര്‍ വെളളാപ്പളളി അമിത് ഷായ്‌ക്കൊപ്പമിരിക്കുന്ന ചിത്രവും ചന്ദ്രശേഖര്‍ റാവു വാര്‍ത്താ സമ്മേളനത്തിലൂടെ പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മോദി ഗോ ബാക്ക് പോസ്റ്റര്‍ ടി ആര്‍ എസ് പൊതുസ്ഥലങ്ങളില്‍ പതിപ്പിച്ചിരിക്കുന്നത്.