എന്റെ മുട്ടിൻകാലിന്റെ ബലം എല്ലില്ലാത്ത നാവ് കൊണ്ട് ആരും അളക്കേണ്ടെന്ന് കെ എം ഷാജിക്ക് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ മറുപടി.നാവിന് എല്ലില്ലാ എന്നത് കൊണ്ട് എന്തും വിളിച്ചു പറായാം എന്ന സ്ഥിതി താൻ സ്വീകരിക്കാറില്ല. ആ സംസ്കാരം പഠിച്ചിട്ടില്ലെന്നും പി ശ്രീരാമകൃഷ്ണൻ പൊന്നാനിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
പ്രസ്താവനക്കോ വിവാദങ്ങൾക്കോ പരിമിതിയുള്ള ആളുകളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് നിരായുധനോട് വാളോങ്ങുന്നത് പോലെയാണ്. ആ പരിമിതി ഒരു ദൗർബല്യമായി കാണരുത്. ഒരു തരത്തിലും യുക്തിയില്ലാത്ത കാര്യങ്ങളാമ് ഷാജി പറയുന്നത്. സ്റ്റാറ്റ്യൂട്ടറിയായ ഉത്തരവാദിത്തങ്ങൾ ചെയ്യുന്നതിന്റെ ഭാഗമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് നിയമസഭയോടുള്ള അവഹേളനമാണ്. ഷാജിക്കെതിരായ കേസിന്റെ വിശദാംശങ്ങൾ പരിശോധിക്കോണ്ട ഉത്തരവാദിത്തമോ ബാധ്യതയോ സ്പീക്കർക്ക് ഇല്ല. പൊതു പ്രവർത്തകരുടെ അഴിമതി നിരോധന നിയമ പ്രാകാരം എംഎൽഎമാർക്കെതിരെ കേസെടുക്കണമെങ്കിൽ സ്പീക്കറുടെ അനുമതി വേണം. സ്പീക്കർ അനുമതി കൊടുക്കയല്ലാതെ എന്തുചെയ്യും. സർക്കാറിന്റെയോ നിയമത്തിന്റേയോ നപടികൾക്ക് വിലങ്ങ് തടിയാവുകയല്ല- ശ്രീരാമകൃഷ്ണൻ പറഞ്ഞു