ഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് പുറത്തുപോയ ഗുലാം നബി ആസാദിനെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. അടുത്തിടെ ഗുലാം നബി ആസാദ് കോണ്‍ഗ്രസിനെക്കുറിച്ചും ഭാരത് ജോഡോ യാത്രയെക്കുറിച്ചും ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. താന്‍ കോണ്‍ഗ്രസിന് എതിരല്ലെന്നും പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന മതേതരമൂല്യങ്ങളെ എന്നും ബഹുമാനിക്കുന്ന ആളാണെന്നും ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശോഷിച്ച സംഘടനാ സംവിധാനത്തോട് മാത്രമാണ് വിയോജിപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനുപിന്നാലെയാണ് ഗുലാം നബി ആസാദിനെ പരിഹസിച്ച് ദിഗ് വിജയ് സിംഗ് രംഗത്തെത്തിയത്.
'കോണ്‍ഗ്രസിനെക്കുറിച്ച് അങ്ങ് പറഞ്ഞ വാക്കുകള്‍ക്ക് നന്ദി. എങ്കിലും താങ്കള്‍ കോണ്‍ഗ്രസ് വിട്ടതിന്‍റെ കാരണം ഇപ്പോഴും മനസിലായിട്ടില്ല. എല്ലാരീതിയിലും നിങ്ങളെ വളര്‍ത്തിയ പാര്‍ട്ടിയെയാണ് തള്ളിപ്പറഞ്ഞത്. താങ്കള്‍ ചെയ്തത് ശരിയായില്ല. ഭാരത് ജോഡോ യാത്രക്ക് നല്ല പിന്തുണ ലഭിക്കുന്നു. താങ്കള്‍ ചേരുന്നോ', എന്നാണ് ദിഗ്‌വിജയ് സിങിന്റെ ട്വീറ്റ്. ഇതിനുപിന്നാലെ ദിഗ് വിജയ് സിംഗിനെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച സജീവമായിരിക്കുകയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗുജറാത്തിലെയും ഹിമാചല്‍പ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. അരവിന്ദ് കെജ്രിവാളിന്‍റെ പാര്‍ട്ടിയായ ആം ആദ്മിയ്ക്ക് ഗുജറാത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. അത് ഡല്‍ഹിയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. എന്നാല്‍ കോണ്‍ഗ്രസ് അങ്ങനെയല്ല. ഇന്ത്യ മുഴുവനും വ്യാപിച്ചുകിടക്കുന്ന പാര്‍ട്ടിയാണ്. അതിന്‍റെ സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്പെട്ടാല്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടാന്‍ സാധിക്കും. സമൂഹത്തിലെ നൂനപക്ഷങ്ങളുടെയും കര്‍ഷകരുടെയും പ്രശ്നങ്ങളില്‍ ഇടപെടാന്‍ കോണ്‍ഗ്രസിന് സാധിക്കും. ഗുജറാത്തില്‍ ആം ആദ്മി പാർട്ടിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. പഞ്ചാബിൽ അവർ പരാജയപ്പെട്ടുവെന്നും സംസ്ഥാനത്തെ ജനങ്ങൾ ഇനി അവർക്ക് വോട്ട് ചെയ്യില്ലെന്നും' ഗുലാം നബി ആസാദ് പറഞ്ഞിരുന്നു.