കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ പോലീസുകാരന്‍ പ്രതിയായ മാങ്ങാ മോഷണക്കേസ് ഒത്തുതീര്‍പ്പിലേക്ക്. മാങ്ങ നഷ്ടപ്പെട്ട സംഭവത്തില്‍ പരാതിയില്ലെന്നും കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കടയുടമ കോടതിയില്‍ അപേക്ഷ നല്‍കി. കാഞ്ഞിരപ്പള്ളി ഒന്നാം മജിസ്ട്രേറ്റ് കോടതി കേസില്‍ ഇന്ന് വിധി പറഞ്ഞേക്കും. അതേസമയം, കേസ് ഒത്തു തീര്‍പ്പാക്കാനുള്ള സാഹചര്യം പോലീസ് തന്നെ ഒരുക്കി നല്‍കിയെന്ന ആരോപണം ശക്തമാണ്. കേസുമായി ബന്ധപ്പെട്ട് പോലീസ് സ്വീകരിക്കുന്ന നിലപാട് വളരെ പ്രധാനമാണ്. എങ്കിലും പരാതിക്കാരന്‍ കേസ് പിന്‍വലിച്ച സാഹചര്യത്തില്‍ കേസ് നിലനില്‍ക്കാന്‍ സാധ്യതയില്ലെന്നാണ് നിയമവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കീഴ്കോടതിയില്‍ നിന്നും ഒത്തുതീര്‍പ്പിന് സാധിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞമാസം 30നാണ് കാഞ്ഞിരപ്പള്ളിയിലെ മാമ്പഴ കച്ചവടക്കടയിൽ നിന്ന് 10 കിലോ മാമ്പഴം മോഷണം പോയത്. ഇതിന് പിന്നാലെ ആദ്യഘട്ടത്തിൽ കേസ് എടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. പിന്നീട് പരാതിയുമായി കച്ചവടക്കാരൻ രംഗത്ത് വന്നതോടെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. വിൽപ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ ഷിഹാബ് ഒളിവിൽ പോവുകയായിരുന്നു. ഈ മാസം മൂന്നാം തീയതി ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.