മുംബൈ: കടമകൾ ഒരുപാടുളളതിനാൽ എപ്പോഴും തനിക്ക് മണ്ഡലത്തിലേക്ക് പോവാൻ കഴിയില്ലെന്ന് നടിയും ബിജെപി എംപിയുമായ ഹേമാ മാലിനി. 'മക്കൾ മുംബൈയിൽ ഇല്ലാത്ത അവസരങ്ങളിൽ പേരക്കുട്ടികളെ നോക്കേണ്ടതുണ്ട്. എന്റെ ഡാൻസ് പ്രാക്ടീസുണ്ട്. അതിനിടെ പെട്ടെന്ന് മണ്ഡലത്തിലേക്ക് വിളിച്ചാൽ പോകാൻ സാധിക്കില്ല'-എന്നാണ് ഹേമാ മാലിനി പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു എംപിയുടെ പരാമർശം. രാഷ്ട്രീയ പ്രവർത്തക, അമ്മ, മുത്തശ്ശി എന്നീ റോളുകൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന ചോദ്യത്തിനായിരുന്നു ഹേമാ മാലിനിയുടെ മറുപടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'തിരക്കുപിടിച്ച ഈ ജീവിതത്തിൽ ടൈം മാനേജ്‌മെന്റ് വളരെ അത്യാവശ്യമാണ്. ഒരുപാട് അഡ്ജസ്റ്റുമെന്റുകൾ ചെയ്യേണ്ടിവരും. പെട്ടന്ന് എന്നെ എന്റെ മണ്ഡലത്തിലേക്ക് വിളിച്ചാൽ എനിക്ക് എപ്പോഴും അങ്ങോട്ടേക്ക് എത്തിച്ചേരാൻ കഴിയണമെന്നില്ല. എന്റെ ജീവിതത്തിലെ മറ്റ് ചുമതലകൾ കൂടി എനിക്ക് മണ്ഡലത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. എന്റെ മക്കൾ മുംബൈയ്ക്ക് പുറത്ത് എവിടേക്കെങ്കിലും പോയാൽ എനിക്ക് പേരക്കുട്ടികളെ നോക്കേണ്ടിവരും. ഡാൻസ് പ്രാക്ടീസുണ്ട്. അങ്ങനെ ഒരുപാട് കടമകൾ ചെയ്തുതീർക്കാനുളളതിനാൽ പെട്ടെന്ന് മഥുരയിലേക്ക് പോകാനാവില്ല'-ഹേമാ മാലിനി പറഞ്ഞു.
2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുപിയിലെ മഥുരയിൽ ആർ എൽ ഡി സ്ഥാനാർത്ഥി ജയന്ത് ചൗധരിയെ പരാജയപ്പെടുത്തിയാണ് ബിജെപി സ്ഥാനാർത്ഥിയായ ഹേമാ മാലിനി ലോക്‌സഭയിലെത്തിയത്.