ഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്രഅഭ്യന്തര മന്ത്രി അമിത് ഷായും വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്തിന് വേണ്ടി എന്ത് ത്യാഗമാണ് മോദിയും അമിത് ഷായും സഹിച്ചതെന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചു. കോൺഗ്രസ് നേതാക്കൾ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരാണ്. അന്ന് അവർ ജനിച്ചിട്ടുപോലുമില്ല. മഹാത്മാഗാന്ധിയെപ്പോലുള്ള കോൺഗ്രസ് നേതാക്കൾ സ്വാതന്ത്ര്യത്തിനായി പോരാടി. രാജ്യത്തെ ഒന്നിപ്പിക്കുന്നതിനുവേണ്ടി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ഒമ്പത് വർഷം ജയിലിൽ കിടന്നു. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ജീവൻ ബലിയർപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കർണാടകയിലെ തുംകൂറിൽ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട സമ്മേളനത്തിനിടെയാണ് അദ്ദേഹം ബിജെപിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.
കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയും ആര്‍ എസ് എസിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ആര്‍ എസ് എസിനും ബിജെപിക്കും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കുമില്ലെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആര്‍ എസ് എസുകാര്‍ ബ്രിട്ടീഷുകാരെ സഹായിക്കുകയായിരുന്നെന്നും സവര്‍ക്കര്‍ ബ്രിട്ടീഷുകാരില്‍നിന്ന് സ്റ്റെയ്‌പ്പെന്‍ഡ് വാങ്ങിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരുമായി മത്സരിക്കുന്നത് രാജ്യത്തിന്റെയും പാർട്ടിയുടെയും ഉന്നമനത്തിനായുള്ള തങ്ങളുടെ കാഴ്ചപ്പാടുകൾ മുന്നോട്ട് വയ്ക്കാൻ ലക്ഷ്യമിട്ടാണെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. “ഇത് ആഭ്യന്തര തിരഞ്ഞെടുപ്പാണ്. ഞങ്ങള്‍ വീട്ടിലെ രണ്ടുസഹോദരന്മാരെപ്പോലെയാണ്. പരസ്പരം വഴക്കിടാന്‍ താത്പര്യപ്പെടുന്നില്ല. പക്ഷെ തങ്ങളുടെ കാഴ്ചപ്പാടുകളും ആശയങ്ങളും മുന്‍ നിര്‍ത്തിയാണ് തെരഞ്ഞെടുപ്പ് രംഗത്ത് നില്‍ക്കുന്നതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.