മുംബൈ: സ്ത്രീകളെ പ്രസവിക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് ബോംബൈ ഹൈക്കോടതി. പ്രത്യുല്‍പ്പാദന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സ്ത്രീകള്‍ക്കാണ് അവകാശമെന്നും അത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹശേഷം ജോലിക്കുപോകണമെന്ന് ഭാര്യമാര്‍ പറയുന്നത് ക്രൂരതയായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ അതുല്‍ ചന്ദൂര്‍ക്കര്‍, ഊര്‍മ്മിളാ ജോഷി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. പുന്റലിക് യേവത്കര്‍ എന്നയാള്‍ ഭാര്യക്കെതിരെ നല്‍കിയ കേസിലാണ് സുപ്രധാന വിധി.
വിവാഹമോചനം നല്‍കണമെന്നാവശ്യപ്പെട്ട് അധ്യാപകനായ പുന്റലിക് നല്‍കിയ ഹര്‍ജിയില്‍ തന്റെ സമ്മതമില്ലാതെ ഭാര്യ ഗര്‍ഭം വേണ്ടെന്നുവച്ചത് ക്രൂരതയാണ് എന്നാണ് ഇയാള്‍ വാദിച്ചത്. 2001-ലാണ് തങ്ങള്‍ വിവാഹിതരായത്. അന്നുമുതല്‍ ഭാര്യ ജോലിക്കുപോകണം എന്ന് വാശിപിടിച്ചിരുന്നു. ആദ്യത്തെ കുഞ്ഞ് ജനിച്ചതിനുശേഷം വീണ്ടും ഗര്‍ഭിണിയായപ്പോള്‍ അത് അലസിപ്പിച്ച് തന്നോട് ക്രൂരത കാട്ടി. 2004-ല്‍ മകനെയും കൂട്ടി വീട്ടില്‍നിന്ന് പോയി. അതിനാല്‍ വിവാഹമോചനം വേണം എന്നായിരുന്നു പുന്റലിക് കോടതിയില്‍ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍, വിവാഹശേഷം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നതിന്റെ പേരില്‍ ഗര്‍ഭചിദ്രം നടത്തുന്നതിനെ ക്രൂരതയായി കണക്കാക്കാനാവില്ലെന്നും ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരം വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമാണ് പ്രത്യുല്‍പ്പാദനം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുളള സ്ത്രീയുടെ അവകാശമെന്നും കോടതി വ്യക്തമാക്കി.