കണ്ണൂര്‍: സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് വിട നല്‍കി കേരളം. അഴിക്കോടന്‍ മന്ദിരത്തിലെ പൊതുദര്‍ശനത്തിന് ശേഷം അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം പയ്യാമ്പലത്തേക്ക് എത്തിച്ചു. പൂര്‍ണമായ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്ക്കര ചടങ്ങുകള്‍ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മുതിര്‍ന്ന നേതാക്കളായ എം എ ബേബി, പി കെ ശ്രീമതി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിലാപയാത്രയായാണ് മൃതദേഹം പയ്യാമ്പലത്ത് എത്തിച്ചത്. ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിനെ യാത്രയാക്കാന്‍ പയ്യാമ്പലത്ത് എത്തിയത്. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രപിള്ള തുടങ്ങിയവര്‍ പയ്യാമ്പലത്ത് എത്തിയിരുന്നു.
മുതിര്‍ന്ന സിപിഎം നേതാക്കളായ ഇ കെ നയനാര്‍, ചടയന്‍ ഗോവിന്ദന്‍, എന്നിവരുടെ സ്മൃതികുടിരത്തോട് ചേര്‍ന്നാണ് കോടിയേരിക്ക് ചിതയൊരുക്കിയത്. മുഖ്യമന്ത്രി, യെച്ചൂരി, എം എ ബേബി, വിജയരാഘവന്‍, എളമരം കരീം, പ്രകാശ്കാരാട്ട്, ഇ പി ജയരാജന്‍ തുടങ്ങിയ നേതാക്കള്‍ ചേര്‍ന്നാണ് മൃതദേഹം ചിതക്കരികില്‍ എത്തിച്ചത്. മക്കളായ ബിനീഷ് കോടിയേരിയും ബിനോയി കോടിയേരിയുമാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍വെച്ചായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചത്. കോടിയേരിയോടുള്ള ആദരസൂചകമായി തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിച്ചിരുന്നു. 2015-ല്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍വെച്ചാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎമ്മിന്റെ കേരളാ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 2018-ല്‍ കണ്ണൂരില്‍വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തില്‍വെച്ച് വീണ്ടും അദ്ദേഹത്തെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെച്ചാണ് കോടിയേരി തുടര്‍ചികിത്സയ്ക്കായി ചെന്നൈയിലേക്ക് തിരിച്ചത്.