കണ്ണൂര്‍ ജില്ലയില്‍ ജാഥയ്ക്ക് നല്‍കിയ സ്വീകരണ പരിപാടിയില്‍ ഇ പി ജയരാജന്‍ പങ്കെടുത്തിരുന്നില്ല. ക്ഷണം ലഭിച്ചിട്ടും എല്‍ ഡി എഫ് കണ്‍വീനര്‍ ജാഥയില്‍ നിന്നും മാറി നില്‍ക്കുന്നത് സിപിഎം കേന്ദ്രങ്ങളില്‍ വലിയ രീതിയിലുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
എസ് രാമചന്ദ്രന്‍ പിള്ള ഒഴിയുകയും കോടിയേരി അന്തരിക്കുകയും ചെയ്തതോടെ പുതുതായി എ.വിജയരാഘവന്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തതോടെ മൂന്നുപേരാണ് നിലവില്‍ പോളിറ്റ്ബ്യൂറോയില്‍ ഉണ്ടായിരുന്നത്. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇപ്പോഴത്തെ ഏറ്റവും മുതിര്‍ന്ന പിബി അംഗം.
കോടിയേരിയെ ഞാൻ ആദ്യമായി കണ്ടത് എൻ്റെ നാടായ വളാഞ്ചേരിയിൽ വെച്ചാണ്. ചില കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞു എന്നതിൻ്റെ പേരിൽ ലീഗിൽ നിന്ന് പുറത്താക്കപ്പെട്ട കാലം. എങ്ങോട്ടെന്നറിയാതെ അന്തിച്ചു നിന്ന ഘട്ടം. ഒരു വഴിത്തിരിവിൽ ദിശാസൂചിക തേടുന്ന നാളുകൾ.
എം എ ബേബി, പി കെ ശ്രീമതി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിലാപയാത്രയായാണ് മൃതദേഹം പയ്യാമ്പലത്ത് എത്തിച്ചത്. ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിനെ യാത്രയാക്കാന്‍ പയ്യാമ്പലത്ത് എത്തിയത്. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രപിള്ള തുടങ്ങിയവര്‍ പയ്യാമ്പലത്ത് എത്തിയിരുന്നു.
കാർക്കശ്യവും, നേതൃപാഠവവും ഒരുപോലെ സമന്വയിച്ച കരുത്തുറ്റ നേതാവായിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥാ കാലം തൊട്ടിങ്ങോട്ട് കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മണ്ഡലത്തിൽ ഇടപെട്ട് വളർന്ന് വന്ന കോടിയേരി അനുഭവങ്ങളുടെ കരുത്തിൽ പാകപ്പെട്ട നേതാവാ'ണെന്നാണ് കെ കെ ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
വാക്കും, പ്രവൃത്തിയും, ജീവിതവും പാര്‍ടിക്കായി സമര്‍പ്പിച്ചു. സമാനതയില്ലാത്ത ജീവിതമാണു സഖാവ് കോടിയേരിയുടേത്. സിപിഐ എമ്മിനെയും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും പുതിയ രാഷട്രീയ സ്വീകാര്യതയുടെ തലങ്ങളിലേക്കെത്തിച്ചു. ചരിത്രത്തില്‍ ആദ്യമായി തുടര്‍ഭരണം എല്‍ഡിഎഫിന് ഉറപ്പാക്കുന്ന വിധം നേതൃത്വപരമായി ഇടപെട്ടു. വിഭാഗീയതകളെ ചെറുത്തു. പാര്‍ടിയെ സുസംഘടിതമായി ശക്തിപ്പെടുത്തി. എതിര്‍ പ്രചാരണങ്ങളുടെ മുനയൊടിക്കും വിധം പാര്‍ടിയെ സംരക്ഷിച്ചുവെന്നും കുറിപ്പില്‍ പറയുന്നു.
ഇന്നലെ വൈകുന്നേരമാണ് കോടിയേരി ബാലകൃഷ്ണന്‍ മരണപ്പെട്ടത്. അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. 2015-ല്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍വെച്ചാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎമ്മിന്റെ
'അസുഖത്തിൻ്റെ യാതനകൾ തീവ്രമായിരുന്ന നാളുകളിലും പാർട്ടിയെക്കുറിച്ചുള്ള കരുതൽ എല്ലാത്തിനും മേലെ മനസ്സിൽ സൂക്ഷിച്ച നേതാവാണ് ബാലകൃഷ്ണൻ. പാർട്ടിയെക്കുറിച്ചും പാർട്ടി നേരിടുന്ന ആക്രമണങ്ങളെ ചെറുക്കേണ്ടതിനെക്കുറിച്ചും പാർട്ടിയെ സർവ്വവിധത്തിലും ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ചും
തുടര്‍ന്ന് നടന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മുതിർന്ന നേതാക്കളായ ജനറൽ സെക്രട്ടറി സിതാറാം യെച്ചുരി, മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗം എംഎ ബേബി എന്നിവർ കോടിയേരിയുമായി ചർച്ച നടത്തിയിരുന്നു. എകെജി സെന്ററിന് മുന്നിലെ കോടിയേരിയുടെ
സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മുതിർന്ന നേതാക്കളായ ജനറൽ സെക്രട്ടറി സിതാറാം യെച്ചുരി, മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗം എംഎ ബേബി എന്നിവർ കോടിയേരിയുമായി ചർച്ച നടത്തി. എകെജി സെന്ററിന് മുന്നിലെ കോടിയേരിയുടെ ഫ്ലാറ്റിലേക്ക് എത്തിയാണ് മുതിർന്ന നേതാക്കൾ സെക്രട്ടറിയേറ്റ് ചേർന്നെടുത്ത യോഗ തീരുമാനം
രാഷ്ട്രപതി കേന്ദ്രമന്ത്രിസഭയുടെയും ഗവർണർമാർ സംസ്ഥാന മന്ത്രിസഭകളുടെയും ഉപദേശം അനുസരിച്ച് മാത്രമേ പ്രവർത്തിക്കാവൂ എന്നതാണ് ഇന്ത്യൻ പാർലമെന്ററി ജനാധിപത്യവ്യവസ്ഥ നിഷ്കർഷിക്കുന്നത്. എന്നാല്‍ ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ കേന്ദ്രസര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണെന്നും കോടിയേരി വിമര്‍ശിക്കുന്നു.
kodiyeri-balakrishnans-press-meet-on-saji-cheriyans-resignationപുതിയ മന്ത്രിയുടെ കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ല. അത്തരമൊരു സന്ദര്‍ഭമുണ്ടായാല്‍ മാത്രമേ പുതിയ മന്ത്രിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെക്ക് വഴിവെക്കുകയുള്ളുവെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്
മുഖ്യമന്ത്രി പിണറായി വിജയന്‍ പി സി ജോര്‍ജിനോട് പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞു. വസ്തുതകളാണ് അദ്ദേഹം പറഞ്ഞത്. പൊലീസിനെ കൊണ്ട് പിസി ജോര്‍ജിന് ജീവിക്കാന്‍ സാധിക്കുന്നില്ല. വിദേശത്ത് നിന്നും തിരിച്ചെത്തിയ മുഖ്യമന്ത്രി ആദ്യം ചര്‍ച്ച ചെയ്തത് പി സി ജോര്‍ജിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.
പാൻക്രിയാസിലെ അർബുദ ബാധയെ തുടർന്ന് 2019ൽ കോടിയേരി യുഎസിൽ ചികില്‍സ തേടിയിരുന്നു. രണ്ടു വർഷത്തിനുശേഷം പരിശോധനക്കെത്തണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തുടര്‍ ചികിത്സക്കായി അദ്ദേഹം വീണ്ടും അമേരിക്കയിലേക്ക് പോയത്. പാർട്ടി സെന്ററായിരുന്നു ചുമതല വഹിച്ചിരുന്നത്.
ചീഫ് സെക്രട്ടറി ക്ഷണിച്ച ജോസഫ് സി മാത്യൂവിനെ ഒഴിവാക്കിയതാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ വ്യക്തമാക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. അതേസമയം, കെ റെയിലുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദത്തിന്‍റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് സില്‍വര്‍ ലൈന്‍ അധികൃതരാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ശശി തരൂരിനെയും ആര്‍ ചന്ദ്രശേഖറിനെയും പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചതാണ്. എന്നാല്‍ രണ്ട് പേര്‍ക്കും പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സെമിനാറില്‍ പങ്കെടുക്കുന്ന എല്ലാവരും സിപിഎമ്മിന്‍റെ അഭിപ്രായം പറയുന്നവരല്ല. ബഹുസ്വരതയ്ക്ക് പ്രാധാന്യം കൊടുക്കുന്നതിന്‍റെ ഭാഗമായാണ് വ്യത്യസ്ത പാര്‍ട്ടിയിലെ അംഗങ്ങളെ ക്ഷണിക്കുന്നത്.
ദേശിയ പണിമുടക്കിനെതിരെ പ്രകോപനമുണ്ടായ ഇടങ്ങളില്‍ മാത്രമാണ് അക്രമണമുണ്ടായത്. സി ഐ ടി യുവിന്‍റെ മാത്രം പണിമുടക്കല്ലിത്. സംസ്ഥാനത്തെ 20-ലധികം തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്കാണിത്. തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് ദേശിയമായി തന്നെ പണിമുടക്ക് നടക്കുന്നത്
കുട്ടികളുടെ മുന്‍പില്‍ വെച്ച് അച്ഛനമ്മമാരെ മർദ്ദിക്കുന്ന മനുഷ്യത്വരഹിത ദൃശ്യങ്ങൾ ആരുടെയും മനസ്സിൽ നിന്നും മായില്ല. സ്ത്രീകളുടെ ഉടുവസ്ത്രം വരെ വലിച്ചു കീറാൻ പിണറായി വിജയൻ്റെ നാണം കെട്ട പോലീസ് നിരത്തിലിറങ്ങിയിരിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും കരച്ചിൽ കണ്ടിട്ടും പ്രതികരിക്കാതെ മൗനം നടിക്കാൻ
ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിന്നത്. . ആരോഗ്യ കാരണങ്ങൾ അവധിയെടുക്കുന്നുവെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞത്. മയക്കുമരുന്ന് കടത്ത് കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് കോടിയേരി ബാലകൃഷ്ണന്‍
സര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത എതിര്‍പ്പുണ്ടെന്ന് വ്യക്തമാക്കി മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എം എല്‍ എയുമായ എം എം മണി രംഗത്തെത്തിയിരുന്നു. വിഷയത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പട്ടയമേള നടത്തി വിതരണം
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസിലേക്ക് ഉയര്‍ത്തുന്നതിനെതിരെ സി പി എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതിയും സി പി എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് അടക്കമുളളവർ രംഗത്തെത്തിയിരുന്നു. വിവാഹപ്രായം ഉയര്‍ത്തുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും രാജ്യത്തെ പെണ്‍കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാനുളള നടപടിക്രമങ്ങളാണ് ആദ്യം നടപ്പിലാക്കേണ്ടതെന്നും പി കെ ശ്രീമതി പറഞ്ഞു.