ഗാന്ധിനഗര്‍: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാളിനെതിരെ ഗുജറാത്തില്‍ കുപ്പിയേറ്. രാജ്ഘോട്ടില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടയിലാണ് സംഭവം. പ്രവര്‍ത്തകരെയും നാട്ടുകാരെയും അഭിസംബോധന ചെയ്ത് കെജ്‌റിവാള്‍ നടന്നുനീങ്ങുമ്പോഴായിരുന്നു കുപ്പിയേറുണ്ടായത്. പക്ഷേ കുപ്പി കെജ്‌റിവാളിന്‍റെ ശരീരത്തിൽ കൊണ്ടില്ല. സംഭവത്തെതുടര്‍ന്ന് പൊലീസ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും സംഭവം നടക്കുമ്പോള്‍ കെജ്‌റിവാളിനൊപ്പമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകാനോ, കാര്യങ്ങള്‍ വിശദീകരിക്കാനോ ആം ആദ്മി പാർട്ടി തയ്യാറായിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡിസംബറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി കെജ്‌റിവാള്‍ ഗുജറാത്തിലെത്തിയത്. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വമ്പൻ പ്രഖ്യാപനങ്ങളാണ് ആം ആദ്മി നല്‍കിയിരിക്കുന്നത്. അധികാരത്തിലെത്തിയാൽ എല്ലാ ഗ്രാമങ്ങളിലും സർക്കാർ സ്‌കൂളുകൾ നിർമ്മിക്കുമെന്നും കച്ച് ജില്ലയുടെ എല്ലാ കോണുകളിലേക്കും നർമ്മദയിൽനിന്നുളള ജലം എത്തിക്കുമെന്നും അരവിന്ദ് കെജ്‌റിവാൾ പറഞ്ഞു. ആം ആദ്മി അധികാരത്തിലെത്തിയാൽ ജനങ്ങൾക്ക് സൗജന്യമായി ഗുണനിലവാരമുളള ചികിത്സ നൽകാനായി ഗുജറാത്തിലെ 33 ജില്ലകളിലും സർക്കാർ ആശുപത്രികൾ നിർമ്മിക്കുമെന്നും കെജ്‌റിവാൾ കൂട്ടിച്ചേർത്തു.