തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയിലെ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ ടിഡിഎഫ് പ്രഖ്യാപിച്ച സമരത്തിനെതിരെ ഗതാഗത മന്ത്രി ആന്‍റണി രാജു രംഗത്ത്. സമരം ചെയ്യുന്നവര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് മന്ത്രി പറഞ്ഞു. 8 മണിക്കൂര്‍ ഡ്യൂട്ടി സംബന്ധിച്ച് ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ഒരുവിഭാഗം ശ്രമിക്കുകയാണെന്നും സമരം രാഷ്ട്രീയ പ്രേരിതമാണെന്നും ആന്‍റണി രാജു കൂട്ടിച്ചേര്‍ത്തു. യൂണിയന്‍ നേതാക്കളുടെ താത്പര്യപ്രകാരം സമരം നടത്താന്‍ ആരെങ്കിലും തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അവരെ സംരക്ഷിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത മാസം അഞ്ചാം തിയതിക്ക് മുന്‍പ് ശമ്പളം നല്‍കുമെന്ന് ഉറപ്പുനല്‍കിയതാണ്. സമരം ചെയ്യുന്നവർക്ക് ശമ്പളമില്ല. തിരിച്ചു വരുമ്പോൾ ജോലി പോലും ഉണ്ടാകില്ല. ഡ്യൂട്ടി തടഞ്ഞാൽ ക്രിമിനൽ കേസ് എടുക്കും. സര്‍ക്കാര്‍ സമ്മര്‍ദത്തിന് വഴങ്ങുമെന്ന് ആരും കരുതേണ്ടന്നും മന്ത്രി വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കെഎസ്ആര്‍ടിസിയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാനാണ് തീരുമാനം. പരീക്ഷണാടിസ്ഥാനത്തില്‍ പാറശാല ഡിപ്പോയില്‍ പദ്ധതി നടപ്പിലാക്കും. സിഐടിയു തീരുമാനം അംഗീകരിച്ചു. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് ബിഎംഎസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് സമരം പ്രഖ്യാപിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.