ബത്തേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയാകാന്‍ സി കെ ജാനുവിന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്ത കേസില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ഫോറന്‍സിക് റിപ്പോര്‍ട്ട്. കോഴയുമായി ബന്ധപ്പെട്ട് സംസാരിക്കുന്നത് കെ സുരേന്ദ്രനാണെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്. പരിശോധന നടത്തിയ 14 ഇലക്ട്രോണിക് ഡിവൈസുകളുടെയും റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചുവെന്നാണ് വിവരം. കേസിലെ ഒന്നാം പ്രതിയായ സുരേന്ദ്രനും രണ്ടാം പ്രതിയായ സികെ ജാനുവിനുമെതിരെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. ജെ ആർ പി ട്രഷറർ പ്രസീത അഴീക്കോടാണ് സുരേന്ദ്രന്‍റെ ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, തെരഞ്ഞെടുപ്പ് കാലത്ത് പലരും തന്നെ വിളിച്ചിട്ടുണ്ട് എന്നും അത് താന്‍ നിഷേധിക്കുന്നില്ലെന്നും കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്തുത ശബ്ദരേഖയില്‍ കൂട്ടിച്ചേര്‍ക്കലും ചില ഭാഗങ്ങളില്‍ വെട്ടിക്കുറയ്ക്കലും നടന്നിട്ടുണ്ടാകാമെന്നും ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നത് സിപിഎം ഫ്രാക്ഷനില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരാണ് എന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.