തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിയെ സി ബി ഐ ചോദ്യം ചെയ്തു. തിരുവനന്തപുരം സി ബി ഐ ഓഫീസില്‍ വെച്ചാണ് അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്തത്. പരാതിക്കാരിയെ 2013-ൽ മാസ്കറ്റ് ഹോട്ടലിൽ വച്ച് എ പി അബ്ദുള്ളക്കുട്ടി പീഡിപ്പിച്ചുവെന്നാണ് പരാതി. സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയത്.
കേസുമായി ബന്ധപ്പെട്ട് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ് എം പി, മുന്‍ മന്ത്രി എ പി അനില്‍ കുമാര്‍, ഹൈബി ഈഡന്‍ എം പി എന്നിവരെ സി ബി ഐ ചോദ്യം ചെയ്തിരുന്നു. അതേസമയം, സോളാര്‍ ലൈംഗിക പീഡനക്കേസില്‍ ഹൈബി ഈഡനെതിരെ തെളിവുകളില്ലെന്ന് കാണിച്ച് സി ബി ഐ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സോളാര്‍ പദ്ധതി നടപ്പിലാക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് എം എല്‍ എ ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു യുവതി നല്‍കിയ പരാതി. എന്നാല്‍ പരാതിക്കാരിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സോളാര്‍ കേസ് പ്രതിയായ യുവതി നല്‍കിയ പീഡന പരാതി വ്യാജമാണെന്നാണ് കോണ്‍ഗ്രസ് ആദ്യംമുതല്‍ക്കേ വാദിക്കുന്നത്. കേസ് സി ബി ഐയ്ക്ക് വിട്ടതിനെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുകയും അത് വലിയ രാഷ്ട്രീയ വിവാദമാവുകയും ചെയ്തിരുന്നു. നാലുവര്‍ഷത്തോളം കേരളാ പൊലീസ് അന്വേഷിച്ച കേസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പാണ് സി ബി ഐയ്ക്ക് വിട്ടത്.