തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം വി ഗോവിന്ദന്‍ താത്ക്കാലം എം എല്‍ എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം പൊതുയോഗത്തില്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. എന്നാല്‍ മന്ത്രിസ്ഥാനം രാജിവെക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനും ഇതേ സ്ഥാനത്ത് ഇരുന്നപ്പോള്‍ എം എല്‍ എ പദവിയും കൈകാര്യം ചെയ്തിരുന്നു.1998-ലാണ് പിണറായി വിജയന്‍ മന്തി സ്ഥാനം രാജിവെച്ച് എം എല്‍ എ പദവിയൊടൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറിയായി സ്ഥാനം കൈകാര്യം ചെയ്തത്. 2015 -ല്‍ കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയാകുമ്പോഴും തലശേരിയിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. ഈ രീതി തുടരാനാണ് എം വി ഗോവിന്ദനോടും പാര്‍ട്ടി നിര്‍ദ്ദേശിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഓണത്തിന് മുന്‍പ് എം വി ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവെക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ മന്ത്രിസഭാ പുനസംഘടനയും അധികം വൈകാതെ തന്നെയുണ്ടാകും. എം വി ഗോവിന്ദന് പകരം കണ്ണൂരില്‍ നിന്നാണ് മന്ത്രിയെ തെരഞ്ഞെടുക്കുന്നതെങ്കില്‍ എ എന്‍ ഷംസീറിന് സാധ്യതയുണ്ടെന്നാണ് അനൌദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെച്ചത്.