ലക്‌നൗ: ലുലു ഗ്രൂപ്പ് ഉടമ എം എ യൂസഫലിക്കെതിരെ ഗുരുതര ആരോപണവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. യൂസഫലി ആര്‍ എസ് എസുമായി അടുത്ത ബന്ധമുള്ളയാളാണെന്നാണ് അസം ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. 'ലുലു മാളിന്‍റെ ഉടമയ്ക്ക് ആർഎസ്‌എസുമായി നേരിട്ട് ബന്ധമുണ്ട്. ലുലു മാളില്‍ കുറച്ച് ആളുകള്‍ നമസ്‌കാരം നടത്തിയത് യൂസഫലിയുടെ നിർദേശപ്രകാരമാണെന്നും ആസാം ഖാന്‍ ആരോപിച്ചു. ആര്‍ എസ് എസിന് ഫണ്ടിംഗ് നടത്തുന്നയാളാണ് യൂസഫലി. സംസ്ഥാനത്ത് വര്‍ഗീയ കലാപമുണ്ടാക്കാനാണ് ലുലുമാള്‍ ഉടമ ശ്രമിക്കുന്നതെന്നും അസം ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലുലു മാളില്‍ നമസ്കാരം നടത്തിയ സംഭവത്തില്‍ ആദ്യമായിട്ടല്ല അസം ഖാന്‍ പ്രതികരിക്കുന്നത്. 'താന്‍ ഇതുവരെ മാളുകളില്‍ പോയിട്ടില്ല. എന്താണ് ലുലുമാള്‍. എന്തിനാണ് ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. എത്രയോ തന്ത്രപ്രധാനമായ വിഷയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യാനുണ്ടെന്നുമായിരുന്നു അസം ഖാന്‍ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചത്. ലക്‌നൗവിൽ പുതുതായി ഉദ്ഘാടനം ചെയ്ത ലുലു മാളിൽ എട്ട് പുരുഷന്മാർ നമസ്‌കരിക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മാൾ അധികൃതരുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജൂലൈ പതിനൊന്നിനാണ് ഉത്തരേന്ത്യയിലെ ലുലു ഗ്രൂപ്പിന്റെ ആദ്യത്തെ ഷോപ്പിംഗ് മാള്‍ ലക്‌നൗവില്‍ പ്രവര്‍ത്തനമാരംഭിച്ചത്. രണ്ടായിരം കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മാളിന്റെ ഉദ്ഘാടനം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് നിര്‍വഹിച്ചത്. ലക്‌നൗ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥില്‍ 22 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ലുലു മാള്‍ നിര്‍മ്മിച്ചിരിക്കുന്നത്.