പനജി: ബിജെപിയിൽ ചേരാൻ പാർട്ടി എംഎൽഎമാർക്ക് 40 കോടി രൂപ വാഗ്ദാനം ചെയ്തതായി ഗോവ മുൻ കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോദങ്കർ. ഗോവ മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തിന്‍റെ നേതൃത്വത്തിൽ 6 എം എല്‍ എമാര്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടയിലാണ് ഗിരീഷ് ചോദങ്കറിന്‍റെ പ്രസ്താവന. വ്യവസായികളും കൽക്കരി മാഫിയയുമായി ബന്ധപ്പെട്ടവരുമാണ് എം എല്‍ എമാര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്നത്. കോൺഗ്രസിന്‍റെ ഗോവ ചുമതലയുള്ള ദിനേശ് ഗുണ്ടു റാവുവിനോട് ചില എംഎൽഎമാർ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഗിരീഷ് ചോദങ്കർ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോണ്‍ഗ്രസിലെ 11 എം എല്‍ എമാരില്‍ 9 പേര്‍ രഹസ്യയോഗം ചേര്‍ന്നുവെന്നും അവര്‍ പാര്‍ട്ടി വിടാന്‍ തയ്യാറെടുക്കുകയാണെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഡ്ഗാവ് എം.എല്‍.എ.യും മുന്‍ മുഖ്യമന്ത്രിയുമായ ദിഗംബര്‍ കാമത്താണ് ഗ്രൂപ്പ് നീക്കത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് സൂചന. എംഎല്‍എമാരുടെ കൂറുമാറ്റനീക്കത്തെത്തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പും മാറ്റിവെച്ചിരിക്കുകയാണ്. അതേസമയം, കോണ്‍ഗ്രസ് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുകയാണെന്നും പണം കൊടുത്ത് എം എല്‍ എമാരെ സ്വാധിനിക്കാന്‍ ശ്രമം നടത്തിയിട്ടില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് തന്‍വാഡെ പറഞ്ഞു.