ഷെയ്ന്‍ നിഗത്തിന് നിർമാതാക്കൾ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാനായി താരസംഘടനയായ അമ്മ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഷെയ്നുമായി സഹകരിക്കില്ലെന്നും ,നിര്‍മ്മാതാക്കള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ ഷെയ്ന്‍ നിഗം ഒരു കോടി രൂപ നല്‍കണമെന്നുമുള്ള കടുത്ത നിലപാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ സ്വീകരിച്ചതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.
അമ്മ മുൻകൈയെടുത്ത് കൊച്ചിയിലെ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ഓഫീസിലാണ് ചർച്ച നടന്നത്. നഷ്ടപരിഹാരമായി ഷെയ്ൻ നിർബന്ധമായും 1 കോടി രൂപ നൽകണമെന്ന് ചർച്ചയിൽ നിർമാതാക്കൾ ആവശ്യപ്പെട്ടു. ഷെയ്ന്‍ ഏഴ് കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്നായിരുന്നു നിര്‍മ്മാതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നഷ്ടപരിഹാരം നല്‍കി ഒത്തുതീര്‍പ്പിനില്ലെന്ന് അമ്മ വ്യക്തമാക്കി. 1 കോടി കിട്ടാതെ വിലക്ക് പിന്‍വലിക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ ആവര്‍ത്തിച്ചതോടെ ചര്‍ച്ച പരാജയപ്പെട്ടു.
ചര്‍ച്ചയ്ക്ക് മുമ്പ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ രാവിലെ യോഗം ചേര്‍ന്ന് വിഷയത്തില്‍ ചര്‍ച്ച നടത്തി. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ വിഷയത്തില്‍ അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ നേരിട്ട് ഇടപെട്ടേക്കും എന്നാണ് സൂചന