കൊച്ചി: താന്‍ മരണപ്പെട്ടു എന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടി കുളപ്പുളളി ലീല രംഗത്ത്. മോഷ്ടിക്കാന്‍ പോയാലും ജീവിച്ചിരിക്കുന്നവര്‍ മരിച്ചു എന്നുപറഞ്ഞ് വ്യാജ വാർത്തകളുണ്ടാക്കി പണമുണ്ടാക്കരുതെന്നാണ് തനിക്ക് പറയാനുളളതെന്ന് കുളപ്പുളളി ലീല പറഞ്ഞു. ഇന്നലെയാണ് താന്‍ മരിച്ചു എന്ന തരത്തില്‍ വാര്‍ത്ത പ്രചരിക്കുന്ന വിവരം അറിഞ്ഞതെന്നും സംഭവത്തില്‍ കേസ് കൊടുക്കാന്‍ താല്‍പ്പര്യമില്ലെന്നും അവര്‍ പറഞ്ഞു. ട്വന്റി ഫോര്‍ ന്യൂസിനോടായിരുന്നു കുളപ്പുളളി ലീലയുടെ പ്രതികരണം.
'ഇന്നലെ തിലകന്‍ സൗഹൃദ സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി തൃശൂര്‍ പോകുന്ന വഴിയാണ് ഒരു പയ്യന്‍ വിളിച്ചുപറയുന്നത് ഞാന്‍ മരിച്ചെന്ന് വാര്‍ത്ത പ്രചരിക്കുന്നുണ്ടെന്ന്. ഞാന്‍ ഞെട്ടിപ്പോയി. 94 വയസുളള അമ്മയുണ്ടെനിക്ക്. അവരിത് അറിഞ്ഞാലത്തെ അവസ്ഥയെന്താ? കേസുകൊടുക്കാന്‍ പലരും പറഞ്ഞു. പക്ഷേ ഞാനത് ചെയ്യുന്നില്ല. പണമുണ്ടാക്കണമെങ്കില്‍ കക്കാന്‍ പോയാലും കുഴപ്പമില്ല. ജീവിച്ചിരിക്കുന്നവരെ മരിപ്പിച്ച് കാശുണ്ടാക്കരുത് എന്ന അപേക്ഷ മാത്രമേയുളളു'- കുളപ്പുളളി ലീല പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1995-ല്‍ മുത്തു എന്ന തമിഴ് ചിത്രത്തിലൂടെയാണ് കുളപ്പുളളി ലീല സിനിമാരംഗത്തേക്ക് വരുന്നത്. തുടര്‍ന്ന് മലയാളം, തമിഴ് ഭാഷകളിലായി 350-ലധികം ചിത്രങ്ങള്‍ ചെയ്തു. ഇപ്പോഴും അവര്‍ സിനിമയില്‍ സജീവമായി തുടരുകയാണ്.