പാലക്കാട്: സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിനെ തട്ടിക്കൊണ്ട് പോയെന്ന് സ്വപ്ന സുരേഷ്. കേരളത്തില്‍ വൃത്തിക്കെട്ട രാഷ്ട്രീയ കളികളാണ് നടക്കുന്നത്. തന്‍റെ വീട്ടിലുള്ള അമ്മക്കും മകനും ജീവന് ഭീഷണിയുണ്ട്. ഇക്കാര്യം നേരത്ത ഞാന്‍ പറഞ്ഞതാണ്. കുറച്ച് കാര്യങ്ങള്‍ മാത്രമേ ഞാന്‍ വെളിപ്പെടുത്തിയിട്ടുള്ളു. അപ്പോഴേക്കും അവര്‍ ഭയപ്പെടുന്നതിന്‍റെ സൂചനയാണ് സരിത്തിനെ തട്ടികൊണ്ട് പോയിരിക്കുന്നത്- സ്വപ്ന സുരേഷ് പറഞ്ഞു. പാലക്കാട്ടെ ബില്‍ടെക് ഫ്‌ളാറ്റില്‍നിന്ന് സരിത്തിനെ നാലു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്ന് സ്വപ്‌ന സുരേഷ് കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെ പത്ത് മണിയോടെ സ്വപ്ന സുരേഷ് മാധ്യമങ്ങളെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് സരിത്തിനെ തട്ടികൊണ്ട് പോയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സരിത്തിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാലക്കാട്ടെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തി. സി സി ടി വി അടക്കമുള്ള ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. വിജിലന്‍സാണ് സരിത്തിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ വിജിലന്‍സും ലോക്കല്‍ പോലീസും തമ്മില്‍ ഇക്കാര്യത്തെ കുറിച്ച് ആശയവിനിമയം നടത്തിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പൊലീസ് അന്വേഷണം ആരംഭിച്ചതില്‍ നിന്നും മനസിലാകുന്നത്. സരിത്തിനെ ഫ്‌ളാറ്റില്‍നിന്ന് കാറില്‍ കയറ്റി കൊണ്ടുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബലപ്രയോഗമൊന്നുമില്ലാതെ സരിത്ത് കാറില്‍ കയറുന്ന ദൃശ്യങ്ങളാണ് കാണാന്‍ സാധിക്കുക.